എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നെല്ല് സംഭരണം: സപ്ലൈകോയുടെ ബാധ്യത 4,000 കോടി

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപ. വൻ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി ഉന്നതതല സമിതി രൂപീകരിച്ചു.

ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി, നിയമ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളിലെ സെക്രട്ടറിമാർ, സഹകരണ സ്പെഷൽ സെക്രട്ടറി എന്നിവർ അംഗങ്ങളും സപ്ലൈകോ ചെയർമാൻ കൺവീനറുമാണ്.

ബാധ്യത തീർക്കാനും പാഡി രസീത് ഷീറ്റിന്റെ അടിസ്ഥാനത്തിൽ കർഷകർക്കു വായ്പ നൽകുന്നതിൽ കേരള ബാങ്കിനെ ഉൾപ്പെടുത്താനുമുള്ള മാർഗങ്ങൾ വിശദമാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിന് നിലവിൽ 2490 കോടി രൂപയാണ് ബാധ്യത.

കർഷകർക്കു നൽകിയ പിആർഎസ് വായ്പയായി 1297.74 കോടി രൂപയും അടച്ചു തീർക്കാനുണ്ട്. സംഭരിക്കുന്ന നെല്ലിന് ആനുപാതികമായി അരി ലഭിക്കുന്നതിലെ വ്യത്യാസം സംബന്ധിച്ച ഔട്ട് ടേൺ റേഷ്യോ, പ്രോത്സാഹന ബോണസ്, സിഎംആർ അരിയുടെ വില എന്നീ ഇനങ്ങളിൽ സംസ്ഥാന സർക്കാർ 1058.13 കോടി രൂപയും സബ്സിഡിയും ഗതാഗതച്ചെലവും ഉൾപ്പെടെ കേന്ദ്ര സർക്കാർ 1077.67 കോടി രൂപയും സപ്ലൈകോയ്ക്കു നൽകാനുണ്ട്.

X
Top