കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ ആര്‍ബിഐ നിരീക്ഷണത്തില്‍


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളായ കാഷ്ഫ്രീ, മൊബിക്വിക്ക് എന്നിവ റിസര്‍വ് ബാങ്കിന്റെ നിരീക്ഷണ വലയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍, ഗെയ്മിംഗ് ആപ്പുകള്‍ എന്നിവയുമായുള്ള ബന്ധമാണ് കമ്പനികള്‍ക്കെതിരെ തിരിയാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. പേയ്മന്റ് ലൈസന്‍സിനായി ഇവര്‍ സമര്‍പ്പിച്ച അപേക്ഷ കേന്ദ്രബാങ്ക് തള്ളുമെന്നും റിപ്പോര്‍ട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം നേരിടുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി കമ്പനികളെ ആര്‍ബിഐ അകറ്റിനിര്‍ത്തുകയാണ്. ഇത്തരം കമ്പനികളുമായി പെയ്മന്റ് സ്ഥാപനങ്ങള്‍ക്ക് ബന്ധം പാടില്ലെന്ന നിബന്ധനയുമുണ്ട്. എന്നാല്‍ ഈ നിബന്ധന കാഷ്ഫ്രീ, മൊബിക്വിക്ക് എന്നിവ ലംഘിച്ചുവെന്നാണ് ആര്‍ബിഐ കണ്ടെത്തിയിട്ടുള്ളത്.
മൊബിക്വിക്കിന്റെ പെയ്മന്റ് സര്‍വീസായ സാക്ക്‌പെയ്ക്ക് ലൈസന്‍സ് നിഷേധിച്ചുകഴിഞ്ഞുവെന്നും കാഷ്ഫ്രീ റിസര്‍വ് ബാങ്കിനെ ചോദ്യംചെയ്യലിന് വിധേയരാകുകയാണെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.പെയ്മന്റ് ഇടപാടുകള്‍ നടത്താന്‍ ലൈസന്‍സിന് അപേക്ഷിച്ച കമ്പനികള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 25 കോടി രൂപ ആസ്തി ആര്‍ബിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

X
Top