ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

റെക്കോര്‍ഡ് താഴ്ച വരിച്ച് എണ്ണവില

സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തി. ബെഞ്ച് മാര്‍ക്ക് ബ്രെന്റ് 74 സെന്റ് അഥവാ 0.8 ശതമാനം താഴ്ന്ന് ബാരലിന് 94.18 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 67 സെന്റ് അഥവാ 0.8 ശതമാനം കുറഞ്ഞ്‌ 88.34 ഡോളറിലുമാണുള്ളത്. ബ്രെന്റ് അവധി വില കഴിഞ്ഞയാഴ്ച 5 മാസത്തെ കുറവ് രേഖപ്പെടുത്തിയിരുന്നു.

2020 ഏപ്രിലിന് ശേഷമുള്ള വലിയ ഇടിവില്‍ 13.7 ശതമാനമാണ് സൂചിക നഷ്ടപ്പെടുത്തിയത്. ഡബ്ല്യുടിഐ കഴിഞ്ഞയാഴ്ച 9.7 ശതമാനം താഴ്ന്നു. ചൈന ഇറക്കുമതി കുറയ്ക്കുന്നതും മാന്ദ്യഭീതിയുമാണ് എണ്ണവിലയിടിവിന് കാരണമാകുന്നത്.

ജൂലൈയില്‍ പ്രതിദിനം 8.79 മില്ല്യണ്‍ ബാരല്‍ എണ്ണയാണ് ചൈന ഇറക്കുമതി ചെയ്തത്. ഒരു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ 9.5 ശതമാനം കുറവ്. സമ്പദ് വ്യവസ്ഥകള്‍ ക്ഷയിക്കുന്നതും തിരിച്ചടിയായി.

ഇതോടെ ചൈനയ്‌ക്കൊപ്പം യു.എസിലും ഡിമാന്റ് കുറഞ്ഞു.

X
Top