പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

മ്യൂച്വല്‍ ഫണ്ടുകള്‍ ധനകാര്യ ഓഹരികളില്‍ 55,413 കോടി നിക്ഷേപിച്ചു

മാര്‍ച്ചിലെ കനത്ത വില്‍പ്പനയ്‌ക്കിടയിലും മ്യൂച്വല്‍ ഫണ്ടുകള്‍ ധനകാര്യ ഓഹരികള്‍ വാങ്ങാന്‍ പ്രത്യേക താല്‍പ്പര്യം കാട്ടി. മ്യൂച്വല്‍ ഫണ്ടുകള്‍ 55,413 കോടി രൂപയാണ്‌ ധനകാര്യ ഓഹരികളില്‍ നിക്ഷേപിച്ചത്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ച്ചില്‍ 1.13 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഓഹരി വിപണിയില്‍ നടത്തിയത്‌. അതേ സമയം ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയിട്ടും വിപണിയിലെ തിരുത്തല്‍ മൂലം മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തി 51.20 ലക്ഷം കോടി രൂപയില്‍ നിന്നും 46.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.

മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായ തോതില്‍ ധനകാര്യ ഓഹരികള്‍ വാങ്ങിയിട്ടും മാര്‍ച്ചില്‍ ബാങ്കിംഗ്‌ ഓഹരികള്‍ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി ബാങ്ക്‌ സൂചിക 17 ശതമാനവും നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സൂചിക 15.6 ശതമാനവുമാണ്‌ മാര്‍ച്ചില്‍ ഇടിഞ്ഞത്‌.

ബോണ്ട്‌ യീല്‍ഡ്‌ ഉയര്‍ന്നത്‌ മൂലം ബാങ്കുകളുടെ സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കുറയുമെന്ന അനുമാനമാണ്‌ ധനകാര്യ ഓഹരികള്‍ വില്‍പ്പന നേരിട്ടതിന്‌ ഒരു കാരണം.

10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ്‌ മാര്‍ച്ചില്‍ ഏഴ്‌ ശതമാനമായി ഉയര്‍ന്നിരുന്നു.

X
Top