അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

മ്യൂച്വല്‍ ഫണ്ടുകള്‍ ധനകാര്യ ഓഹരികളില്‍ 55,413 കോടി നിക്ഷേപിച്ചു

മാര്‍ച്ചിലെ കനത്ത വില്‍പ്പനയ്‌ക്കിടയിലും മ്യൂച്വല്‍ ഫണ്ടുകള്‍ ധനകാര്യ ഓഹരികള്‍ വാങ്ങാന്‍ പ്രത്യേക താല്‍പ്പര്യം കാട്ടി. മ്യൂച്വല്‍ ഫണ്ടുകള്‍ 55,413 കോടി രൂപയാണ്‌ ധനകാര്യ ഓഹരികളില്‍ നിക്ഷേപിച്ചത്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ച്ചില്‍ 1.13 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഓഹരി വിപണിയില്‍ നടത്തിയത്‌. അതേ സമയം ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയിട്ടും വിപണിയിലെ തിരുത്തല്‍ മൂലം മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തി 51.20 ലക്ഷം കോടി രൂപയില്‍ നിന്നും 46.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.

മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായ തോതില്‍ ധനകാര്യ ഓഹരികള്‍ വാങ്ങിയിട്ടും മാര്‍ച്ചില്‍ ബാങ്കിംഗ്‌ ഓഹരികള്‍ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി ബാങ്ക്‌ സൂചിക 17 ശതമാനവും നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സൂചിക 15.6 ശതമാനവുമാണ്‌ മാര്‍ച്ചില്‍ ഇടിഞ്ഞത്‌.

ബോണ്ട്‌ യീല്‍ഡ്‌ ഉയര്‍ന്നത്‌ മൂലം ബാങ്കുകളുടെ സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കുറയുമെന്ന അനുമാനമാണ്‌ ധനകാര്യ ഓഹരികള്‍ വില്‍പ്പന നേരിട്ടതിന്‌ ഒരു കാരണം.

10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ്‌ മാര്‍ച്ചില്‍ ഏഴ്‌ ശതമാനമായി ഉയര്‍ന്നിരുന്നു.

X
Top