തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

1,430 കോടി രൂപയുടെ മികച്ച ലാഭം നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 857 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ 67 ശതമാനം വാർഷിക വളർച്ചയോടെ (YoY) 1,430 കോടി രൂപയുടെ ലാഭം നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). അതേപോലെ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 11,765 കോടി രൂപയിൽ നിന്ന് 67 ശതമാനം വർധിച്ച് 19,613 കോടി രൂപയായി.

ഈ പാദത്തിൽ ഓട്ടോ, ഫാം വിഭാഗങ്ങളിൽ നിന്ന് എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽ നിന്നുള്ള വരുമാനം 18,995 കോടി രൂപയായിരുന്നു. കൂടാതെ കാർഷിക ഉപകരണ മേഖലയിലെ (എഫ്ഇഎസ്) വിപണി വിഹിതം 0.9 ശതമാനം വർധിച്ച് 42.7 ശതമാനമായി ഉയർന്നതായി കമ്പനി പറഞ്ഞു. ഒപ്പം ഈ വിഭാഗം എക്കാലത്തെയും ഉയർന്ന ആഭ്യന്തര ത്രൈമാസ വോള്യങ്ങളായ 11,2300 ട്രാക്ടറുകളും 5100 ട്രാക്ടറുകളുടെ കയറ്റുമതിയും നേടി.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഈ പാദത്തിലെ മാർജിൻ 11.9 ശതമാനമായി ഉയർന്നു. എസ്‌യുവി റവന്യൂ വിപണി വിഹിതത്തിൽ എം ആൻഡ് എം ഒന്നാം സ്ഥാനം നിലനിർത്തുന്നു, അതേസമയം 42.7 ശതമാനം ട്രാക്ടർ വിപണി വിഹിതവുമായി എഫ്‌ഇഎസ് വിഭാഗത്തിൽ കമ്പനി അതിന്റെ നേതൃസ്ഥാനം ശക്തിപ്പെടുത്തി. എന്നാൽ മികച്ച ഫലമായിട്ട് പോലും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി 2.3 ശതമാനം ഇടിഞ്ഞ് 1,235.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top