രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഡി2സി ബ്രാൻഡുകളിൽ നിന്ന് 500 കോടിയുടെ വരുമാനം ലക്ഷ്യമിട്ട് മാരിക്കോ

ഡൽഹി: ഡി2സി ബ്രാൻഡുകളിൽ നിന്ന് 500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് മാരിക്കോ ലിമിറ്റഡ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡയറക്‌ട് ടു കൺസ്യൂമർ (ഡി2സി) ബ്രാൻഡുകളിൽ നിന്ന് 500 കോടി രൂപയുടെ ബിസിനസ് നടത്താനാണ് മാരിക്കോ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഹർഷ് മാരിവാല പറഞ്ഞു. ഡി2സി ബ്രാൻഡുകളുടെ കടന്ന് വരവ് ഇന്ത്യയിലെ എഫ്എംസിജി മേഖലയ്ക്ക് കാര്യമായ തടസ്സം സൃഷ്ട്ടിച്ചതായി മാരിവാല വിശ്വസിക്കുന്നു.

അതേസമയം ബിസിനസ്സ് കൂടുതൽ വളർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗും ഇ-കൊമേഴ്‌സും കമ്പനികളെ സഹായിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ കമ്പനി മൂന്ന് ഡി2സി ബ്രാൻഡുകളെ ഏറ്റെടുത്തതായും അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവയിൽ നിന്ന് 500 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു പ്രത്യേക അഭിമുഖത്തിൽ മാരിവാല പറഞ്ഞു.

ആഗോള ബ്യൂട്ടി ആന്റ് വെൽനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളിലൊന്നാണ് മാരിക്കോ ലിമിറ്റഡ്. പാരച്യൂട്ട്, സഫോള, ഹെയർ ആൻഡ് കെയർ, നിഹാർ നാച്ചുറൽസ്, മെഡിക്കർ, ലിവോൺ തുടങ്ങിയ ബ്രാൻഡുകൾ മാരികോയുടെ ഉടമസ്ഥതയിലാണ്.

X
Top