കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യക്ക് 50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: എല്‍ജി ഇലക്ട്രോണിക്‌സ് ഓഹരികള്‍ 50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) 1715 രൂപയിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 1710.10 രൂപയിലുമാണ് ഓഹരി എത്തിയത്. 1140 രൂപയായിരുന്നു ഇഷ്യു വില.

നേരത്തെ കമ്പനിയുടെ 11607 കോടി രൂപ ഐപിഒ 54 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 166 മടങ്ങും ചെറുകിട നിക്ഷേപകര്‍ 3.5 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. കൊറിയന്‍ പാരന്റിംഗ് കമ്പനി എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേഷന്‍ ഓഫര്‍ഫോര്‍ സെയ്ല്‍ (ഒഎഫ്എസ്) വഴി കമ്പനിയിലെ തങ്ങളുടെ 10.18 കോടി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു.

2025 സാമ്പത്തികവര്‍ഷത്തില്‍ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 2.43 കോടി രൂപ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം അധികം.അറ്റാദായം 46 ശതമാനം ഉയര്‍ന്ന് 2203 കോടി രൂപ.

ഓഹരിയുടെ 37.6 പിഇ റേഷ്യോ മിതമാണെന്നും മികച്ച ഉത്പന്ന നിരയുള്ളതിനാല്‍ കമ്പനി മികച്ച പ്രകടനം തുടരുമെന്നും വളര്‍ച്ച നിലനിര്‍ത്തുമെന്നും ആനന്ദ് രതി ബ്രോക്കറേജ് പ്രതികരിച്ചു.

X
Top