പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

കൊച്ചി: കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് വന്‍ മുന്നേറ്റവുമായെത്തിയ കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍. അഞ്ചുകോടി മുപ്പത്തിയഞ്ചുലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയതും നേട്ടമായി.

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയ 2017 ജൂണില്‍ കൗതുകത്തോടെ ‌ഓടിക്കയറിയ പലരും നിത്യയാത്രക്കാരായി. കോവിഡ് കാലത്ത് കിതച്ചെങ്കിലും അതിനുശേഷം പതിയെ ഗതിവേഗം വീണ്ടെടുത്ത കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തനലാഭമെന്ന നാഴികക്കല്ല് പിന്നിട്ടു.

2022-23 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപ. 145 % വര്‍ധന. ടിക്കറ്റ് വരുമാനം 75.49 കോടിരൂപയാണ്. ടിക്കറ്റിതര വരുമാനവും ഗണ്യമായി വര്‍ധിച്ച് 58.55 കോടിരൂപയായി.

പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുകകൂടി ചെയ്തതോടെ നഷ്ടക്കണക്കില്‍നിന്ന് കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലേക്കെത്തി.

വിവിധ ചെലവ് ചുരുക്കല്‍ നീക്കങ്ങളും, യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ഫലം കണ്ടുവെന്നാണ് കെ.എം.ആര്‍.എല്ലിന്റെ വിലയിരുത്തല്‍. ചുരുങ്ങിയ കാലംകൊണ്ട് പ്രവര്‍‌ത്തന ലാഭത്തിലെത്തിയത് നേട്ടമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട വായ്പാ തിരിച്ചടവും, നികുതികളും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

വരുമാനം വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ തിരിച്ചടവ് ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍.

X
Top