നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

സ്‌പൈസ് ജെറ്റിനെതിരെ നിയമനടപടികളുമായി കലാനിധി മാരൻ

കൊച്ചി: പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്, ഉടമ അജയ് സിംഗ് എന്നിവരിൽ നിന്ന് 1,323 കോടി രൂപയുടെ നഷ്ടപരിഹാരം തേടി നിയമ നടപടികൾ ആരംഭിക്കുമെന്ന് കെ.എ.എൽ എയർവേയ്സും കലാനിധി മാരനും വ്യക്തമാക്കി.

ഇതോടൊപ്പം ഇരു സ്ഥാപനങ്ങളുമായുള്ള നിയമ യുദ്ധത്തിലെ ഡെൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കലാനിധി മാരൻ ഒരുങ്ങുകയാണ്.

കലാനിധി മാരന് സ്പൈസ് ജെറ്റും അജയ്സിംഗും 579 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധി കഴിഞ്ഞ ദിവസം ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു.

2015ൽ വിമാനക്കമ്പനി പ്രവർത്തനം നിറുത്തിയതിനെ തുടർന്ന് സ്‌പൈസ് ജെറ്റിനെ കലാനിധി മാരനിൽ നിന്ന് അജയ് സിംഗ് തിരിച്ചുവാങ്ങിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

X
Top