ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

300 മെഗാവാട്ട് കല്‍ക്കരി പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാര്‍ ജെഎസ്പിഎല്ലിന്

ന്യൂഡല്‍ഹി: 300 മെഗാവാട്ട് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയം നിര്‍മ്മിക്കാന്‍ ബോട്‌സ്വാന ഇന്ത്യയുടെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ തെരഞ്ഞെടുത്തു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ദക്ഷിണ ആഫ്രിക്കന്‍ രാജ്യം സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന ഒരേയൊരു ഫോസില്‍ ഇന്ധന അധിഷ്ഠിത പവര്‍ പ്ലാന്റാണിത്.

തുടക്കത്തില്‍ നാല് കമ്പനികളെ കരാറിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ആഫ്രിക്കന്‍ എനര്‍ജി റിസോഴ്‌സസ്, മൈനര്‍ജി എന്നിവയെ ഒഴിവാക്കി.

ബോട്‌സ്വാനയില്‍ 200 ബില്യണ്‍ ടണ്ണിലധികം കല്‍ക്കരി വിഭവങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം കല്‍ക്കരി ഉയോഗിക്കാന്‍ പാടില്ലെന്ന് സമ്മര്‍ദ്ദം നിലനില്‍ക്കുകയും ചെയ്യുന്നു.

എങ്കിലും രാജ്യം സാമ്പത്തിക വികസനത്തിനായി കല്‍ക്കരി പവര്‍പ്ലാന്റുമായി മുന്നോട്ട് പോകുകയാണ്.

വജ്രത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയാണ് ബോട്‌സ്വാനയുടേത്. ജിന്‍ഡാല്‍, പ്ലാന്റിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുകയും ബോട്‌സ്വാന പവര്‍ കോര്‍പ്പറേഷന് (ബിപിസി) വൈദ്യുതി വില്‍ക്കുന്നതില്‍ നിന്ന് അതിന്റെ നിക്ഷേപം തിരിച്ചുപിടിക്കുകയും ചെയ്യും.

X
Top