വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോർട്ട്. ചെയർമാനായ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാകും ജയ് ഷായെത്തുക.

സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ബാർക്ലേ ഐ.സി.സി ഡയറക്ടർമാരോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ നവംബറിൽ ജയ്ഷാ പുതിയ ഐ.സി.സി ചെയർമാനായി വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ട് വട്ടം ഐ.സി.സി ചെയർമാനായ ബാർക്ലേ ഒരു തവണ കൂടി ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലാവധി നവംബറിൽ അവസാനിക്കുന്നതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങും.

പുതിയ ഐ.സി.സി ചെയർമാനായി ജയ് ഷാ വന്നേക്കും. 2020-ൽ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാർക്ലേ 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി ജയ്ഷാ മാറും.

ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ,എൻ ശ്രീനിവാസൻ , ശശാങ്ക് മനോഹർ എന്നിവരാണ് ഇതിൻ മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐ.സി.സി ചെയർമാനാകുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനെന്ന നേട്ടത്തിനരികെയാണ്.

X
Top