വിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കും

ഐഫോൺ കയറ്റുമതി നവംബറില്‍ റെക്കോര്‍ഡില്‍

ഹൈദരാബാദ്: നവംബറില്‍ ഇന്ത്യയില്‍ നിന്ന് 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്തുകൊണ്ട് ആപ്പിള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. കമ്പനിയുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി മൂല്യമാണിത്. ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ ശ്രദ്ധേയമായ നേട്ടം.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസത്തെ മൊത്തം ഐഫോണ്‍ കയറ്റുമതി 14 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഭാഗമായ എല്ലാ കമ്പനികളും അവരുടെ പ്രതിമാസ കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നുണ്ട്.

ആപ്പിൾ; മെയിഡ് ഇൻ ഇന്ത്യനവംബറില്‍ ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി രാജ്യത്ത് നിന്നുള്ള മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ ഏകദേശം 75 ശതമാനമാണ്. അതായത് മാസം 2.7 ബില്യണ്‍ ഡോളര്‍.ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം ഇവിടെ വ്യക്തമാകുന്നു.

ഫോക്സ്‌കോണും ടാറ്റ ഇലക്ട്രോണിക്സും നടത്തുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഇപ്പോള്‍ രാജ്യത്ത് ഉണ്ട്.ആഗോളതലത്തില്‍, പ്രത്യേകിച്ച് യുഎസില്‍, ശക്തമായ ഡിമാന്‍ഡ്, പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള നയ പിന്തുണ എന്നിവയാണ് കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് കാരണം.

2025ന്റെ ആദ്യ പകുതിയില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 22.56 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് 52% വര്‍ദ്ധനവാണ്.

ചൈനയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള പദ്ധതികൾ ആപ്പിളിനുണ്ട്.

X
Top