പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍

ന്യൂഡൽഹി: ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യയുടെ കുതിപ്പ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ജിഡിപിയുടെ 15 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്ന 8-ഓളം രാജ്യങ്ങളുമായി ഇന്ത്യ പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായി സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ടോക്കിയോയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പുതിയ നയങ്ങള്‍ ലോക വ്യാപാരത്തിന്റെ ഏകദേശം 75 ശതമാനവും സ്വന്തം കരാറുകളുടെ പരിധിയില്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒപ്പുവെച്ച ഒമ്പത് പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ അടിത്തറയാണ് പാകിയത്. 60 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള സമ്പദ്വ്യവസ്ഥകളെയും 38 വികസിത രാജ്യങ്ങളെയും ഈ കരാറുകള്‍ ഉള്‍ക്കൊള്ളുന്നു. ഇതിനുപുറമേ, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസിയാന്‍ മേഖല എന്നിവയുമായി നേരത്തെ നിലവിലുള്ള കരാറുകള്‍ മറ്റൊരു 10 ട്രില്യണ്‍ ഡോളറിന്റെ വിപണി സാധ്യതയാണ് രാജ്യത്തിന് തുറന്നു നല്‍കിയിരിക്കുന്നത്.

ഇതുവഴി നിലവില്‍ 70 ട്രില്യണ്‍ ഡോളര്‍ വരുന്ന വമ്പന്‍ സമ്പദ്വ്യവസ്ഥകളിലേക്ക് മുന്‍ഗണനാടിസ്ഥാനത്തിലുള്ള വിപണി പ്രവേശനമാണ് ഇന്ത്യ ഉറപ്പാക്കിയിരിക്കുന്നത്. ഇതിലേക്ക് പുതിയ 8-9 രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു 15 ട്രില്യണ്‍ ഡോളര്‍ കൂടി ഇന്ത്യയുടെ സാമ്പത്തിക വലയത്തിലേക്ക് എത്തും. ഈ നയങ്ങളിലൂടെ ആഗോള മൂല്യ ശൃംഖലകളിലെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ക്ക് പുതിയ വേഗത നല്‍കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള 200-ലധികം അംഗ ബിസിനസ് സംഘം ടോക്കിയോ സന്ദര്‍ശിക്കുന്നത്. നിര്‍മ്മാണ മേഖല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ അത്യാധുനിക മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ജാപ്പനീസ് നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളാണുള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ സന്തുലിതവും പരസ്പര പ്രയോജനകരവുമായ വളര്‍ച്ചയിലേക്ക് നയിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top