പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

കേന്ദ്രബാങ്കുകളുടെ കടുത്ത വീക്ഷണങ്ങള്‍ വിപണിയെ ഉലയ്ക്കുന്നു

കൊച്ചി: ജാക്‌സണ്‍ ഹോള്‍ മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയില്‍ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിച്ചു. വെള്ളിയാഴ്ച ഇക്വിറ്റി വിപണി നഷ്ടത്തിലായത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. നിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്ക ശക്തമാണ്.

കൂടാതെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗ് മിനുറ്റ്‌സും ഹോവ്ക്കിഷ് സമീപനമാണ് ആവര്‍ത്തിക്കുന്നത്. പണപ്പെരുപ്പം നിരീക്ഷിച്ചതിന് ശേഷം ആവശ്യമെങ്കില്‍ നിരക്കുയര്‍ത്തുമെന്ന് അവര്‍ പറയുന്നു. ആഗോള സാഹചര്യങ്ങളാണ് , ആര്‍ബിഐ ഭീഷണിയായി ചൂണ്ടിക്കാട്ടുന്നത്.

ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് സൂചികകള്‍ ദുര്‍ബലമായതെന്ന് എല്‍കെപി സെക്യൂരിറ്റീസ് ഗവേഷണ മേധാവി എസ് രംഗനാഥന്‍ പറഞ്ഞു. ഫെഡറല്‍ മീറ്റിനും ജെറോമി പവലിന്റെ പ്രസംഗത്തിനും മുന്നോടിയായാണ് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നത്.

സെന്‍സെക്സ് 365.83 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 64886.51 ലെവലിലും നിഫ്റ്റി 120.90 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 19265.80 ലെവലിലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top