ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഈ വര്‍ഷമില്ലഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ്ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്ന് തുടക്കംവ്യവസായ മേഖലയെ സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് നയിക്കാൻ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോസമുദ്രോത്പന്ന കയറ്റുമതി: ഇത് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് നീങ്ങേണ്ട നിർണായക ഘട്ടംസ്വർണവില 2026ൽ ലക്ഷം കടക്കുമെന്ന് പ്രവചനം

ക്രൂഡ് വില ബാരലിന് 40 ഡോളര്‍ കുറഞ്ഞാല്‍ അധിക നികുതി പിന്‍വലിക്കും

മുംബൈ: ആഗോള വിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളര് കുറഞ്ഞാല് രാജ്യത്തെ അസംസ്കൃത എണ്ണ ഉത്പാദകര്ക്കുമേല് ചുമത്തിയ അധിക നികുതി പിന്വലിക്കുമെന്ന് സര്ക്കാര്.
കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി പെട്രോളിനും ഡീസലിനും വ്യോമയാന ഇന്ധനത്തിനും ഏര്പ്പെടുത്തിയ തീരുവയോടൊപ്പം കഴിഞ്ഞയാഴ്ചയാണ് ലാഭത്തിന്മേല് അധിക നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്.
റഷ്യ-യുക്രൈന് സംഘര്ഷത്തെതുടര്ന്ന് അസംസ്കൃത എണ്ണവില ബാരിന് 120 ഡോളര് നിലവാരത്തിലേയ്ക്ക് കുതിച്ചിരുന്നു. ഇപ്പോള് ബാരലിന് 111 ഡോളര് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
റിലയന്സ് ഇന്ഡസ്ട്രീസ് ഉള്പ്പടെയുള്ള രാജ്യത്തെ റിഫൈനറികള്ക്ക് മികച്ച ലാഭം ഇതിലൂടെ ലഭിച്ചതിനെതുടര്ന്നാണ് കൂടുതല് നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്.
15 ദിവസംകൂടുമ്പോള് വില പരിശോധിക്കുമെന്നും കുറയുന്ന സാഹചര്യമുണ്ടായാല് നികുതി പിന്വലിക്കുമെന്നും റവന്യു സെക്രട്ടറി തരുണ് ബജാജ് വ്യക്തമാക്കി.

X
Top