കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ക്രൂഡ് വില ബാരലിന് 40 ഡോളര്‍ കുറഞ്ഞാല്‍ അധിക നികുതി പിന്‍വലിക്കും

മുംബൈ: ആഗോള വിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളര് കുറഞ്ഞാല് രാജ്യത്തെ അസംസ്കൃത എണ്ണ ഉത്പാദകര്ക്കുമേല് ചുമത്തിയ അധിക നികുതി പിന്വലിക്കുമെന്ന് സര്ക്കാര്.
കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി പെട്രോളിനും ഡീസലിനും വ്യോമയാന ഇന്ധനത്തിനും ഏര്പ്പെടുത്തിയ തീരുവയോടൊപ്പം കഴിഞ്ഞയാഴ്ചയാണ് ലാഭത്തിന്മേല് അധിക നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്.
റഷ്യ-യുക്രൈന് സംഘര്ഷത്തെതുടര്ന്ന് അസംസ്കൃത എണ്ണവില ബാരിന് 120 ഡോളര് നിലവാരത്തിലേയ്ക്ക് കുതിച്ചിരുന്നു. ഇപ്പോള് ബാരലിന് 111 ഡോളര് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
റിലയന്സ് ഇന്ഡസ്ട്രീസ് ഉള്പ്പടെയുള്ള രാജ്യത്തെ റിഫൈനറികള്ക്ക് മികച്ച ലാഭം ഇതിലൂടെ ലഭിച്ചതിനെതുടര്ന്നാണ് കൂടുതല് നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്.
15 ദിവസംകൂടുമ്പോള് വില പരിശോധിക്കുമെന്നും കുറയുന്ന സാഹചര്യമുണ്ടായാല് നികുതി പിന്വലിക്കുമെന്നും റവന്യു സെക്രട്ടറി തരുണ് ബജാജ് വ്യക്തമാക്കി.

X
Top