രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

25 ദശലക്ഷം ആളുകളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും താമസിയാതെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡല്‍ഹി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

“2014ല്‍ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെയും നാലാമത്തെയും സ്ഥാനത്തേക്കും ഇപ്പോള്‍ വളരെ വേഗം, മൂന്നാം സ്ഥാനത്തേയ്ക്കും രാജ്യം കുതിക്കുകയാണ്” ധനമന്ത്രി പറഞ്ഞു. 25 ദശലക്ഷം ആളുകളെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം, പൊതുമേഖലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ 7-8 വര്‍ഷം മുമ്പത്തേക്കാള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം സര്‍ക്കാര്‍ കൈവരിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2025-26 കാലയളവില്‍ ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനം അഥവാ 15.69 ലക്ഷം കോടി രൂപയായി കേന്ദ്രം കണക്കാക്കുന്നു.

X
Top