ഇന്ത്യൻ ഔഷധ നിർമ്മാണ മേഖല 7.8% വാർഷിക വളർച്ച കൈവരിച്ചുഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണംഇന്ത്യ കയറ്റി അയച്ചത് 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യയും യൂറോപ്യൻ യൂണിയനും രണ്ടു ഘട്ടങ്ങളിലായി കരാറിലെത്തുംബംഗ്ലാദേശിന് മുന്നറിയിപ്പ്: ഇറക്കുമതി നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യ 4.7 മടങ്ങാക്കി വര്‍ധിപ്പിച്ചു. റഷ്യന്‍ കേന്ദ്രബാങ്ക് പുറത്തുവിട്ടകണക്ക് പ്രകാരം പ്രതിദിനം 400,000 ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പാശ്ചാത്യ കമ്പനികളും രാജ്യങ്ങളും ഒഴിവാക്കിയ, വിലകുറഞ്ഞ റഷ്യന്‍ എണ്ണ ഇന്ത്യന്‍ റിഫൈനര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രൈനെതിരെ സൈനിക നടപടിയെ തുടര്‍ന്ന് ആദ്യം അമേരിക്കയും പിന്നീട് യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിലകുറച്ച് എണ്ണ നല്‍കാന്‍ റഷ്യ നിര്‍ബന്ധിതരായി. ചൈന, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളാണ് വിലക്കുറവിന്റെ പ്രധാന ഗുണഭോക്താക്കള്‍.

ചൈനയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ വില്‍പന നടത്തുന്ന കാര്യത്തില്‍ റഷ്യ സൗദി അറേബ്യയെ പിന്തള്ളിയെന്നും കേന്ദ്രബാങ്ക് അറിയിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ചൈന മെയ് മാസത്തില്‍ 50 ശതമാനം വര്‍ധിപ്പിച്ചു. എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ യൂറോപ്പിന് പിന്നില്‍ ചൈനയും ഇന്ത്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

2021ല്‍ 12.7 മില്യണ്‍ ബാരല്‍ എണ്ണയാണ് ചൈന പ്രതിദിനം ഇറക്കുമതി ചെയ്തത്. ആഭ്യന്തര ഉപഭോഗത്തിന്റെ 85.5 ശതമാനം ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കിയിരുന്ന ഇറാഖിനോടൊപ്പമെത്താന്‍ റഷ്യയ്ക്ക് സാധിച്ചു.

മാത്രമല്ല, മറ്റൊരു പരമ്പരാഗത എണ്ണവിതരണക്കാരായ സൗദി അറേബ്യയെ ബഹുദൂരം പിന്നിലാക്കാനും റഷ്യക്കായി. പുതിയ സംഭവവികാസങ്ങള്‍ ബാഗ്ദാദിനെ അസ്വസ്ഥമാക്കിയതായും റിപ്പോര്‍ട്ട് പറഞ്ഞു. ഇന്ത്യയിലെ റിഫൈനര്‍മാര്‍ വിലകുറഞ്ഞ റഷ്യന്‍ ബാരലുകള്‍ വിഴുങ്ങുകയാണെന്നും ഉക്രെയ്ന്‍ അധിനിവേശത്തിന് മുമ്പ് ഒരിക്കലും സംഭവിക്കാത്തതാണിതെന്നും ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് പ്രതിദിനം ശരാശരി 1.2 ദശലക്ഷം ബാരലാണെന്ന് ഡാറ്റ കാണിക്കുന്നു, രാജ്യത്തേക്ക് ഒഴുകുന്ന ക്രൂഡിന്റെ നാലിലൊന്നാണ് ഇത്. ഇറാഖിന്റെ ഇന്ത്യയിലേയ്ക്കുള്ള പ്രതിദിന വിതരണം ഏകദേശം 1.01 ദശലക്ഷം ബാരലാണ്.
സൗദി അറേബ്യയുടേത് പ്രതിദിനം 662,000 ബാരലുമാണ്. ഇറാഖിന്റെയും സൗദി അറേബ്യയുടേയും പങ്ക് തട്ടിയെടുത്താണ് റഷ്യ, ചൈനീസ് ഇന്ത്യന്‍ വിപണികള്‍പിടിച്ചടക്കുന്നതെന്നും ബ്ലുംബര്‍ഗ് നിരീക്ഷിക്കുന്നു. ഇന്ത്യയിലേക്കുള്ള ഇറാഖ്, സൗദി അറേബ്യ സംയുക്ത വിതരണം ഇതിനോടകം പ്രതിദിനം 500,000 ബാരല്‍ കുറഞ്ഞിട്ടുണ്ട്.

X
Top