ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യയിലെ ഫണ്ടിംഗ് ചെലവ് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഓവര്‍നൈറ്റ് ഫണ്ടിംഗ് റേറ്റ് ഇന്ത്യയില്‍ കേന്ദ്രബാങ്കിന്റെ പോളിസി നിരക്കിനേക്കാള്‍ ഉയര്‍ന്നു. ഇത് ബാങ്കിംഗ് സംവിധാനത്തില്‍ മിച്ച പണം ഇല്ലാതായതിന്റെ സൂചനയാണ്. ആര്‍ബിഐ നിരീക്ഷിക്കുന്ന ഓവര്‍നൈറ്റ് ഫണ്ടിംഗ് കോസ്റ്റ് റേറ്റായ വെയ്റ്റഡ് ആവറേജ് കോള്‍ റേറ്റ് ഈ വര്‍ഷം ഇതിനോടകം 30 ബേസിസ് പോയിന്റാണുയര്‍ന്നത്.

ബുധനാഴ്ച ഇത് 678 ശതമാനമാണ്. അതേസമയം റിസര്‍വ് ബാങ്കിന്റെ പലിശനിരക്കാകട്ടെ 6.75 ശതമാനവും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന അധിക പണം 2022 ലെ 9 ട്രില്യണ്‍ രൂപയില്‍ നിന്ന് 788 ബില്യണ്‍ രൂപയായി (9.6 ബില്യണ്‍ ഡോളര്‍) കുറഞ്ഞിട്ടുണ്ട്. ഇതോടെ മണി മാനേജര്‍മാരെ സംബന്ധിച്ചിടത്തോളം ട്രഷറി ബില്ലുകള്‍, ലിക്വിഡ് ഫണ്ടുകള്‍ തുടങ്ങിയ ഹ്രസ്വകാല നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി.

എന്നിരുന്നാലും, സെന്‍ട്രല്‍ ബാങ്കിന്റെ ഡോളര്‍ വാങ്ങലുകള്‍, ഫോറെക്സ് വിപണിയില്‍ പണം ചേര്‍ക്കുകയും സര്‍ക്കാരിന് ലാഭവിഹിതം നല്‍കുകയും ചെയ്യുന്നതിനാല്‍ പണലഭ്യത പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടും.

ഒരു ഡിപ്പോസിറ്ററി സ്ഥാപനം (സാധാരണയായി ബാങ്കുകള്‍) മറ്റൊരു ഡിപ്പോസിറ്ററി സ്ഥാപനത്തിന്് വായ്പ നല്‍കുകയോ കടം വാങ്ങുകയോ ചെയ്യുന്ന പലിശ നിരക്കാണ് ഓവര്‍നൈറ്റ് ഫണ്ടിംഗ് റേറ്റ്. പല രാജ്യങ്ങളിലും, സെന്‍ട്രല്‍ ബാങ്കാണ് ഓവര്‍നൈറ്റ് നിരക്ക് നിശ്ചയിക്കുക.

X
Top