ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ

ന്ത്യയിലെ ഏറ്റവും വലിയ ഐപിഒ (IPO) ആയ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികളില്‍ കനത്ത ഇടിവ്. ഈ മാസം മാത്രം ഓഹരി മൂല്യത്തിൽ 19 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഓഹരി വില 2.6 ശതമാനത്തിലധികം ഇടിഞ്ഞ് 1,768 രൂപയിലെത്തി. ഇത് കമ്പനിയുടെ ഇഷ്യൂ വിലയായ 1,960 രൂപയേക്കാൾ 10 ശതമാനത്തിലധികം താഴെയാണ്.

2024 ഒക്ടോബറിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും മോശം മാസത്തിലൂടെയാണ് ഓഹരി കടന്നു പോകുന്നത്. 27,870 കോടി രൂപക്കാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എൽഐസിയുടെ റെക്കോർഡിനെ മറികടന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിപണിയിലെത്തിയത്.

തിരിച്ചടിക്കുള്ള കാരണങ്ങള്‍
ഈ തകർച്ചയ്ക്ക് പിന്നിൽ പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണുള്ളത്:
യുഎസ്-ഇറാൻ യുദ്ധം: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിച്ചത് വാഹന മേഖലയെ സാരമായി തളർത്തി.

അസംസ്കൃത വസ്തുക്കളുടെ ചെലവ്: പശ്ചിമേഷ്യയിലെ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കാരണം അലുമിനിയം വില ആഗോള വിപണിയിൽ കുതിച്ചുയർന്നു.
വിൽപ്പനയിലെ കുറവ്: ആഭ്യന്തര വിപണിയിൽ വാഹന വിപണനത്തിലുണ്ടായ മന്ദഗതിയും ഓഹരിയെ പ്രതികൂലമായി ബാധിച്ചു.

അധിക ചെലവുകൾ: ചരക്ക് നീക്കത്തിനുള്ള ഫ്രൈറ്റ് ചാർജ് (Freight), ഇൻഷുറൻസ് പ്രീമിയം എന്നിവയിലുണ്ടായ വർദ്ധനവും രൂപയുടെ മൂല്യത്തകർച്ചയും നിർമ്മാണ ചെലവ് കൂട്ടി.
സാങ്കേതികമായി നോക്കിയാൽ, ഓഹരിയുടെ ആർഎസ്ഐ (Relative Strength Index, RSI) 24 ൽ എത്തിയത് ഇത് ‘ഓവർസോൾഡ്’ (Oversold) മേഖലയിലാണെന്ന് സൂചിപ്പിക്കുന്നു.

ആർ‌എസ്‌ഐ 30 ന് താഴെ എത്തുന്നത് ഓഹരി \”ഓവർസോൾഡ്\” ആണെന്ന് അർത്ഥമാക്കുന്നു. ലിസ്റ്റ് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 2,890 രൂപയിൽ നിന്ന് ഇപ്പോൾ 38 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്.

അതേസമയം അനലിസ്റ്റുകളിൽ ഭൂരിഭാഗവും ഇപ്പോഴും ഓഹരി വാങ്ങാൻ (Buy) ശുപാർശ ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

X
Top