രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വൻ ഇടിവ്

കൊച്ചി: ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ വൻ ഇടിവ്. ഇരു രാജ്യങ്ങളുടെയും വ്യാപാരനയത്തിൽ വന്ന മാറ്റങ്ങളാണ് കയറ്റുമതിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ നാലുവർഷങ്ങളിലായാണ് യുഎസിലേക്കുള്ള കയറ്റുമതിയിൽ കുറവുണ്ടായതെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇത് രൂക്ഷമായി.
ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ തീരുവ നിലവിൽ വന്നതോടെ സെപ്റ്റംബറിൽ കയറ്റുമതിയിൽ 74 ശതമാനം എന്ന റെക്കോഡ് ഇടിവുണ്ടായി.

2021-22 സാമ്പത്തിക വർഷം ആദ്യ ആറുമാസത്തെ കണക്കെടുത്താൽ ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന അന്താരാഷ്ട്ര വിപണിയായിരുന്നു യുഎസ് (38.8 ശതമാനം). ഈ കാലയളവിൽ യുഎഇയിലേക്കുള്ള കയറ്റുമതി 11.2 ശതമാനം മാത്രമായിരുന്നു.

ഇക്കാര്യത്തിൽ യുഎഇയെക്കാൾ മുന്നിലായിരുന്നു ഹോങ്‌കോങ് (25.8 ശതമാനം). എന്നാൽ, 2025-26 സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ യുഎസിലേക്കുള്ള കയറ്റുമതി വിഹിതം 19.4 ശതമാനമായി കുറഞ്ഞു.

യുഎസിനു പകരക്കാരനായി യുഎഇയെ രാജ്യത്തെ കയറ്റുമതിക്കാർ തിരഞ്ഞെടുത്തതോടെ അവിടേക്കുള്ള കയറ്റുമതി വിഹിതം 33 ശതമാനമായി ഉയർന്നു. ഹോങ്‌കോങ് 20.4 ശതമാനം വിഹിതത്തോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

X
Top