റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കേരളത്തിൽ നഗരങ്ങളിലെ വീടുകൾക്ക് ഡിമാൻഡ് ഏറുന്നു

കേരളത്തിലെ നഗരങ്ങളിൽ പെട്ടെന്ന് പാർപ്പിടങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പും അതിന്റെ നഷ്ടപരിഹാരവും.

സ്ഥലം ഏറ്റെടുത്തപ്പോൾ ലഭിച്ച പണവുമായി ഭൂവുടമകൾ സ്ഥിരതാമസത്തിന് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഏറെനാളുകളായി നഗരമേഖലകളിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്ന വീടുകളും ഫ്ലാറ്റുകളും ഇതുകാരണം വ്യാപകമായി വിറ്റുപോകുന്നു.

സ്ഥലത്തിന്റെ വലുപ്പവും ലൊക്കേഷനും അനുസരിച്ച് കോടികൾ ലഭിച്ചവർ തൊട്ടടുത്ത നഗരത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം പാർപ്പിടവിപണിക്ക് അപ്രതീക്ഷിത നേട്ടമായി.

കൊടുങ്ങല്ലൂർ മുതൽ തുറവൂർ വരെ സ്ഥലം ഏറ്റെടുത്ത വകയിൽ പണം ഉടമകൾക്ക് ലഭിച്ചത് കൊച്ചിക്ക് ഗുണകരമായപ്പോൾ, ആറ്റിങ്ങൽ മുതൽ കഴക്കൂട്ടം വരെ സ്ഥലം ഏറ്റെടുക്കപ്പെട്ടവരുടെ പണമാണ് തലസ്ഥാനത്ത് ചെലവഴിക്കപ്പെടുന്നത്.

സ്വയം താമസിക്കാനല്ലാതെ നിക്ഷേപം എന്ന നിലയിലും നഗരത്തിൽ പാർപ്പിടത്തിനായി പണം ചെലവഴിക്കപ്പെടുന്നു. വിസ്തീർണവും ആഡംബരവും കുറഞ്ഞ ഫ്ളാറ്റുകൾക്ക് (അഫോഡബിൾ ഹൗസിങ്) കൂടുതൽ ആവശ്യക്കാരുണ്ടായത് ഇതിന്റെ ഭാഗമായിട്ടാണ്.

മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഫ്ളാറ്റുകളുണ്ടെങ്കിലും കേരളത്തിൽ കുറവായിരുന്നു. 30-40 ലക്ഷം രൂപ വിലയുള്ള പാർപ്പിടങ്ങളാണിത്.

X
Top