2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

400 കോടി മുതൽമുടക്കിൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഹാവെൽസ് ഇന്ത്യ

കൊച്ചി: 400 കോടി രൂപ മുതൽമുടക്കിൽ തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും അതിർത്തിയിലുള്ള ശ്രീ സിറ്റിയിൽ എയർകണ്ടീഷണർ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഹാവെൽസ് ഇന്ത്യ പദ്ധതിയിടുന്നു. അടുത്ത വർഷത്തോടെ പ്രവർത്തനസജ്ജമാകുന്ന നിർമാണ കേന്ദ്രത്തിന് അഞ്ച് ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ടാകും.

ഇത് രാജസ്ഥാനിലെ ഗെലോട്ട് ഫെസിലിറ്റിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 10 ലക്ഷം യൂണിറ്റിനൊപ്പം കമ്പനിയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 15 ലക്ഷം യൂണിറ്റായി ഉയർത്തുമെന്ന് ഹാവെൽസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിവേക് ​​യാദവ് പറഞ്ഞു.

കൂടാതെ, കർണാടകയിലെ തുമകൂരിൽ വയറിംഗ്, കേബിൾ പ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു, ഇതിനായി ഭൂമി ഏറ്റെടുത്തത്തായി ഹാവെൽസ് ഇന്ത്യ അറിയിച്ചു.

എല്ലാ മേഖലയിലും വികസനം നടക്കുന്ന തന്ത്രപരമായി പ്രാധാന്യമുള്ള ഒരു വിപണിയാണ് തെക്കൻ മേഖലയെന്നും, ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് ചാനൽ നെറ്റ്‌വർക്കിലും ബ്രാൻഡ് ദൃശ്യപരതയിലും തങ്ങൾ നിക്ഷേപം നടത്തുമെന്നും വിവേക് ​​യാദവ് പറഞ്ഞു.

X
Top