യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഗ്രാസിം ഇൻഡസ്ട്രീസിന് 1,369.8 കോടിയുടെ ലാഭം

ദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം മാറ്റങ്ങളൊന്നുമില്ലാതെ 1,369.8 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

മുൻ വർഷത്തെ സമാന പാദത്തിലും അറ്റാദായം 1,368.9 കോടി രൂപയായിരുന്നു. കമ്പനിയുടെ കെമിക്കൽസ് ബിസിനസ്സിലെ മങ്ങിയ ഫലങ്ങളും സംയുക്ത സംരംഭമായ എവി ടെറസ് ബേ ഇങ്ക് കാനഡയുടെ താൽക്കാലിക അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട ചാർജുകളും മാർജിനുകളെ ബാധിച്ചു.

നിലവിലുള്ള വിപണി സാഹചര്യങ്ങൾ കാരണം പേപ്പർ-ഗ്രേഡ് പൾപ്പ് ബിസിനസിൽ പ്രവർത്തിക്കുന്ന ജെവി സ്ഥാപനം അതിൻ്റെ പ്ലാൻ്റും ബിസിനസ്സ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി മെയ് 22ന് അറിയിച്ചു.

നാലാം പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനം 12.7 ശതമാനം വർധിച്ച് 37,727.1 കോടി രൂപയിലെത്തി. മാർച്ച് പാദത്തിൽ എബിറ്റ്ഡ (EBITDA) മുൻ വർഷത്തേക്കാളും 27 ശതമാനം വർധിച്ച് 6,196 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 10 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 93.5 കോടി രൂപയുടെ ലാഭത്തിൽ നിന്നും 440.9 കോടി രൂപയുടെ ഏകോപിത നഷ്ടമാണ് ഗ്രാസിം രേഖപ്പെടുത്തിയത്.

2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം 11 ശതമാനം വർധിച്ച് 1,30,978 കോടി രൂപയിലെതി. ഇത് എക്കാലത്തെയും ഉയർന്ന വരുമാനമാണ്.

ഇതേ കാലയളവിലെ സംയോജിത അറ്റാദായം 9,925.65 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

X
Top