വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ബിഇഎംഎല്ലിന്റെ സ്വകാര്യവൽക്കരണ നടപടിയുമായി സർക്കാർ മുന്നോട്ട്

മുംബൈ: ഡിസംബർ പാദത്തിൽ ബി‌ഇ‌എം‌എല്ലിന്റെ സ്വകാര്യവൽക്കരണത്തിനായി സർക്കാർ സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കാൻ സാധ്യതയുണ്ടെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ മാസം ആദ്യം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം ബി‌ഇ‌എം‌എല്ലിന്റെ ഭൂമിയും നോൺ-കോർ ആസ്തികളും ബി‌ഇ‌എം‌എൽ ലാൻഡ് അസറ്റ്‌സ് ലിമിറ്റഡിൽ നിന്ന് വിഭജിക്കാൻ അനുമതി നൽകിയിരുന്നു.

ബി‌ഇ‌എം‌എല്ലിന്റെ ഓരോ ഓഹരി ഉടമയ്‌ക്കും ബി‌ഇ‌എം‌എൽ ലാൻഡ് അസറ്റ്‌സിൽ ഓഹരികൾ ലഭിക്കുമെന്നും, വിഭജന നടപടികൾ സെപ്‌റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വിഭജന പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ബി‌ഇ‌എം‌എല്ലിന്റെ തന്ത്രപരമായ വിൽപ്പനയ്ക്കുള്ള സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്ന് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഫിനാൻഷ്യൽ ബിഡുകൾ പ്രതീക്ഷിക്കുന്നതായും. അപ്പോഴേക്കും ഡ്രാഫ്റ്റ് ഷെയർ പർച്ചേഴ്‌സ് എഗ്രിമെന്റ് അന്തിമമാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജനുവരിയിൽ മാനേജ്‌മെന്റ് നിയന്ത്രണത്തോടൊപ്പം ബിഇഎംഎല്ലിന്റെ 26 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു.


പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിൽ സർക്കാരിന് നിലവിൽ 54.03 ശതമാനം ഓഹരിയുണ്ട്. നിലവിലെ വിപണി വിലയനുസരിച്ച് ബിഇഎംഎല്ലിലെ 26 ശതമാനം ഓഹരി വിറ്റാൽ സർക്കാരിന് ഏകദേശം 2000 കോടി രൂപ സമാഹരിക്കാനാകും. 2016-ൽ കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണ കൈമാറ്റത്തോടൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

X
Top