പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഐ‌ഡി‌ബി‌ഐ ബാങ്കിലെ ഭാഗിക ഓഹരി നിലനിർത്താൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്

കൊച്ചി: ഐ‌ഡി‌ബി‌ഐ ബാങ്കിലെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്‌തതിന് ശേഷവും ഭാഗിക ഓഹരി നിലനിർത്താൻ സർക്കാർ പദ്ധതിയിടുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. കാരണം, ബാങ്കിലെ സർക്കാരിന്റെ നിലവിലെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ശരാശരി ചെലവ് അതിന്റെ ഓഹരികളുടെ നിലവിലുള്ള വിപണി മൂല്യത്തേക്കാൾ വളരെ കൂടുതലാണ്.

ഓഹരി വില മെച്ചപ്പെടുമ്പോൾ വിറ്റഴിച്ച് കുറച്ച് നിക്ഷേപം വീണ്ടെടുക്കാമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ്, ബാങ്കിലെ ഒരു ഭാഗിക ഓഹരി നിലനിർത്താൻ സർക്കാർ ആഗ്രഹിക്കുന്നതെന്നും, ബാങ്കിന്റെ സ്വകാര്യവൽക്കരണത്തിന് ശേഷം കൈവശം വയ്ക്കാൻ സാധ്യതയുള്ള ഓഹരികളുടെ കാര്യത്തിൽ തീരുമാനമായിട്ടിലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സർക്കാർ, സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 2010 ഏപ്രിൽ 1 നും 2021 മാർച്ച് 31 നും ഇടയിൽ സർക്കാർ 27,000 കോടി രൂപ ഐഡിബിഐ ബാങ്കിലേക്ക് നിക്ഷേപിച്ചിട്ടുണ്ട് . ഈ കാലയളവിൽ സർക്കാർ 4.5 ബില്യൺ ഓഹരികൾ നേടിയതായി ഡാറ്റ കാണിക്കുന്നു. ഇതോടെ അതിന്റെ ഏറ്റെടുക്കലിനുള്ള ശരാശരി ചെലവ് ഒരു ഓഹരിക്ക് ₹60 ആയി. എന്നാൽ ചൊവ്വാഴ്ച ബിഎസ്ഇയിൽ ഐഡിബിഐ ബാങ്കിന്റെ സ്റ്റോക്ക് 36.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഈ വിലയിൽ ഓഹരികൾ വിൽക്കുകയാണെങ്കിൽ ഏകദേശം 16,500 കോടി രൂപ മാത്രമേ സർക്കാരിന് ലഭിക്കു, ഇത് നിക്ഷേപത്തിന്റെ ചെലവിൽ 10,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തും.

ബാങ്കുകൾ ഒരു നിയന്ത്രണ മാനദണ്ഡങ്ങളും ലംഘിക്കാതിരിക്കാനാണ് മൂലധന ഇൻഫ്യൂഷൻ നടത്തിയതെന്നും, ഐഡിബിഐയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുമ്പോൾ നേട്ടമുണ്ടാക്കാൻ കുറച്ച് ഓഹരികൾ നിലനിർത്തുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഐഡിബിഐ ബാങ്കിന്റെ പ്രകടനത്തിൽ ഒരു വഴിത്തിരിവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപത്തിന് ഗണ്യമായ വരുമാനം ലഭിക്കുന്നില്ലെങ്കിൽ എൽഐസിയും ബാങ്കിൽ നിന്ന് പൂർണ്ണമായും പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ഐഡിബിഐ ബാങ്കിൽ സർക്കാരിന് 45.48% ഓഹരിയുള്ളപ്പോൾ, എൽഐസിക്ക് 49.24% ഓഹരിയുണ്ട്. നിലവിലെ വിലയെ അടിസ്ഥാനമാക്കി, ബാങ്കിന്റെ മൂല്യം വെറും ₹39,000 കോടി ആണ്.

X
Top