ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

പവന് ഹാന്‌സിന്റെ വില്പ്പന സര്ക്കാര് റദ്ദാക്കി

ന്യൂഡല്‍ഹി: പവന്‍ ഹാന്‍സിന്റെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ചു. ലേലത്തില്‍ വിജയിച്ചിരുന്ന കണ്‍സോര്‍ഷ്യം അയോഗ്യരായതിനെ തുടര്‍ന്നാണിത്. നിയമപരമായ കേസുകള്‍ പരിഗണിച്ചാണ് കണ്‍സോര്‍ഷ്യത്തെ അയോഗ്യരാക്കിയത്.

സര്‍ക്കാരിന്റെയും ഒഎന്‍ജിസിയുടെയും സംയുക്ത സംരംഭമാണ് പവന്‍ ഹാന്‍സ്. ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാജ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് സ്റ്റാര്‍ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഇവര്‍ക്ക് ഹെലികോപ്റ്റര്‍ സേവന ദാതാവായ പവന്‍ഹാന്‍സിനെ 211.14 കോടി രൂപയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമായ അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട് എസ്പിസിയ്ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് വില്‍പന നിര്‍ത്തിവയ്ക്കാന്‍ മെയ് മാസത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

X
Top