ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

തുടർച്ചയായ വർധനയ്ക്ക് ശേഷം സ്വർണ വിലയിൽ ഇടിവ്‌

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ വർധനയ്ക്ക് ശേഷം ഇടിഞ്ഞ് സ്വർണ വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

കഴിഞ്ഞ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും സ്വർണ വില വർധിച്ചിരുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ നേരിയ നഷ്ടത്തിൽ വ്യാപാരം തുടർന്ന ശേഷം ഇന്ന് സ്വർണ നിരക്കിൽ മാറ്റമില്ല. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,338.04 ഡോളറായി തുടരുന്നു.

ഫെഡറൽ റിസർവിന്റെ നയപാതയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾക്കായി യുഎസ് പണപ്പെരുപ്പ നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് യുഎസ് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ സെഷനിൽ 1 ശതമാനമാണ് സ്വർണം ഇടിഞ്ഞത്.

അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 100 രൂപയിലാണ് വ്യാപാരം തുടരുന്നത്.

X
Top