പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

അവകാശ ഓഹരികളിറക്കി 200 കോടി സമാഹരിക്കാൻ ജിയോജിത്

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ (Geojit Financial Services) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 7 ശതമാനത്തിലധികം ഇടിവോടെ.

വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കവേ ഓഹരി വിലയുള്ളത് 7.26% താഴ്ന്ന് 156.81 രൂപയിൽ. ഒരുവേള വില 156.20 രൂപവരെ താഴ്ന്നിരുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ 177 രൂപ വരെ ഉയർന്ന ശേഷമായിരുന്നു വീഴ്ച.

അവകാശ ഓഹരികൾ (റൈറ്റ്സ് ഇഷ്യൂ/Rights Issue) ഇറക്കി 200 കോടി രൂപ സമാഹരിക്കാൻ ജിയോജിത് ഒരുങ്ങുന്നതിനിടെയാണ് ഓഹരികളുടെ ഇടിവ്. അവകാശ ഓഹരി വിൽപന സംബന്ധിച്ച സമിതി സെപ്റ്റംബർ 19ന് യോഗം ചേരും.

ഓഹരി വിൽപനയുടെ നിബന്ധനകൾ തീരുമാനിക്കുകയാണ് ലക്ഷ്യം. അവകാശ ഓഹരികളിറക്കി മൂലധനം സമാഹരിക്കാൻ ജൂലൈ 13ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിരുന്നു.

നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജിയോജിത് 107% വളർച്ചയോടെ 45.81 കോടി രൂപ സംയോജിത ലാഭം നേടിയിരുന്നു. വരുമാനം 56% ഉയർന്ന് 181.18 കോടി രൂപയിലുമെത്തി.

ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 1.03 ലക്ഷം കോടി രൂപയുടെ ആസ്തികൾ (എയുഎം/AUM) ജിയോജിത് കൈകാര്യം ചെയ്യുന്നുണ്ട്. 14.12 ലക്ഷം പേരാണ് ഉപയോക്താക്കൾ.

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 190% നേട്ടം (റിട്ടേൺ/Return) സമ്മാനിച്ച ഓഹരിയാണ് ജിയോജിത്.

X
Top