പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

തിരുപ്പൂരിൽ വസ്‌ത്ര കയറ്റുമതി ഓർഡറുകളിൽ 50% ഇടിവ്

തിരുപ്പൂർ: വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്‌മസ്‌–പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ സ്പ്രിങ്-സമ്മർ സീസൺ ഓർഡറുകളിലാണ് പ്രതീക്ഷയർപ്പിക്കുന്നതെന്നു വസ്ത്രനിർമാണ, കയറ്റുമതി മേഖലയിലെ പ്രമുഖർ പറയുന്നു.

ഇതോടെ മാസത്തിൽ പകുതി ദിവസം ഉൽപാദനം നിർത്തിവയ്ക്കേണ്ടിവരും.

ഉൽപാദനച്ചെലവു കുറയ്ക്കാനാണ് ഇതെന്നും ലേ ഓഫ് ഉദ്ദേശിക്കുന്നില്ലെന്നും കമ്പനികൾ വ്യക്തമാക്കുന്നു. കയറ്റുമതിയിൽ 50 ശതമാനത്തോളം യുഎസിലേക്കും ബാക്കി യൂറോപ്പ്, യുകെ, ഗൾഫ് രാജ്യങ്ങളിലേക്കുമാണ്.

കോവിഡിനു ശേഷം രാജ്യാന്തര വ്യാപാരത്തിലുണ്ടായ ഇടിവ് ഓർഡറുകൾ കുറയാൻ കാരണമായിട്ടുണ്ട്.

ഇതിനു പുറമേ റഷ്യ– യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വലിയ തിരിച്ചടിയായി.

X
Top