ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

ഓഹരി വിപണിയിൽ വേറിട്ട പ്രകടനവുമായി അഞ്ച്‌ മേഖലകള്‍

യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഓഹരി വിപണി ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും ചില മേഖലകള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. ഫാര്‍മ, ഊര്‍ജം, പ്രതിരോധം, മെറ്റല്‍, കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ സൂചികകള്‍ യുദ്ധം തുടങ്ങിയതിനു ശേഷം 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഫാര്‍മ മേഖലയിലെ കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യതകര്‍ച്ച ഗുണകരമായി.

പ്രധാനമായും കയറ്റുമതി കേന്ദ്രിത ബിസിനസ്‌ ചെയ്യുന്ന ഫാര്‍മ കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യം ഇടിയുന്നത്‌ കൂടുതല്‍ വരുമാനം ലഭിക്കുന്നതിന്‌ വഴിയൊരുക്കും. ഇതിന്‌ പുറമെ മികച്ച ത്രൈമാസ പ്രകടനം കാഴ്‌ച വെച്ചതും ഫാര്‍മ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം പ്രതിരോധ കമ്പനികളുടെ ബിസിനസ്‌ വളരുന്നതിന്‌ വഴിയൊരുക്കി. ഇത്‌ ഓഹരികളുടെ പ്രകടനത്തിലും പ്രതിഫലിച്ചു.

വേനല്‍ക്കാലത്തെ വൈദ്യുതി ഡിമാന്റ്‌ പ്രതീക്ഷിച്ചതിലും ഏറെ ഉയര്‍ന്നതാണ്‌ എനര്‍ജി കമ്പനികള്‍ക്ക്‌ ഗുണകരമായത്‌. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ ഓഹരികളും അനിശ്ചിത വേളയില്‍ മുന്നേറ്റം നടത്തി. ലോഹങ്ങളുടെ ഡിമാന്റ്‌ കുത്തനെ ഉയര്‍ന്നതാണ്‌ മെറ്റല്‍ സൂചികയെ പുതിയ ഉയരത്തിലെത്തിച്ചത്‌. പല മെറ്റല്‍ ഓഹരികളും എക്കാലത്തെയും പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി.

X
Top