മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

ഇസാഫ്‌ 20% പ്രീമിയത്തോടെ വിപണിയിൽ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ ഇന്ന്‌ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 60 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇസാഫ്‌ ഇന്ന്‌ ബിഎസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌ 71.9 രൂപയിലാണ്‌.

ലിസ്റ്റിംഗിനു ശേഷം ഓഹരി വില 74.80 രൂപ വരെ ഉയര്‍ന്നു. ഗ്രേ മാര്‍ക്കറ്റില്‍ 20 രൂപ പ്രീമിയത്തോടെ വ്യാപാരം ചെയ്‌തിരുന്ന ഇസാഫിന്‌ ആ പ്രീമിയം ലിസ്റ്റിംഗില്‍ ലഭിച്ചില്ല.

നവംബര്‍ മൂന്ന്‌ മുതല്‍ നവംബര്‍ ഏഴ്‌ വരെയായിരുന്നു ഇസാഫിന്റെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്‌ ലഭ്യമായിരുന്നത്‌. ഐപിഒ പൂര്‍ത്തിയായി മൂന്നാമത്തെ ദിവസം തന്നെ ലിസ്റ്റിംഗ്‌ നടന്നു. ഓഹരി വില്‍പ്പനയിലൂടെ 463 കോടി രൂപയാണ്‌ ഇസാഫ്‌ സമാഹരിച്ചത്‌. 390.7 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 72.3 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ മൂലധന അടിത്തറ വിപുലമാക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ പ്രവര്‍ത്തനം പ്രധാനമായും കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചാണ്‌ നടത്തുന്നത്‌. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 452.4 ശതമാനം വളര്‍ച്ചയോടെ 302.3 കോടി രൂപയാണ്‌ ബാങ്കിന്റെ ലാഭം.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 22.6 ശതമാനം വളര്‍ച്ചയോടെ 130 കോടി രൂപ ലാഭം കൈവരിച്ചു.

30.5 ശതമാനം വളര്‍ച്ചയോടെ 585.5 കോടി രൂപയാണ്‌ അറ്റ പലിശ വരുമാനം.

X
Top