അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

എന്‍വിറോ ഇന്‍ഫ്രായും ഉദയ്ശിവകുമാര്‍ ഇന്‍ഫ്രയും ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രണ്ട് കമ്പനികള്‍-എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്‌സ് ലിമിറ്റഡും ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ ലിമിറ്റഡും-ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗി (ഐപിഒ) നായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. ഇതോടെ ഈ മാസം ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം 8 ആയി. 95 ലക്ഷം ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഫ്രഷ് ഇഷ്യുവാണ് എന്‍വിറോ ഇന്‍ഫ്രാ ഐപിഒ.

പ്രവര്‍ത്തന മൂലധനത്തിനും പൊതു കോര്‍പറേറ്റ് ചെലവുകള്‍ക്കുമാണ് തുക വിനിയോഗിക്കുക. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെയും ജലവിതരണ പദ്ധതികളുടെയും രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് എന്‍വിറോ ഇന്‍ഫ്ര. 60 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഫ്രഷ് ഇഷ്യുവാണ് ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ ഐപിഒ.

പ്രവര്‍ത്തന മൂലധനം കൂട്ടുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി തുക ചെലവഴിക്കും. ഒരുനിര്‍മ്മാണ കമ്പനിയാണ് ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ. റോഡുകള്‍, പാലങ്ങള്‍, ജലസേചനം, കനാലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു.

ഇരു കമ്പനികളുടെയും ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) ലിസ്റ്റ് ചെയ്യപ്പെടും. അതിനിടെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഐപിഒകളിലൂടെ 14 കമ്പനികള്‍ 35,456 കോടി രൂപ സമാഹരിച്ചതായി കണക്കുകള്‍ പുറത്തുവന്നു. പ്രൈം ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, മുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 32 ശതമാനം കുറവാണ് ഇത്.

X
Top