രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ക്രിപ്‌റ്റോ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോര്‍ സയന്റിഫിക്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ക്രിപ്‌റ്റോമൈനര്‍മാര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് വിദഗ്ധര്‍.

ബിറ്റ്‌കോയിന്റെ വിലയിടിവ്, ഊര്‍ജ്ജത്തിന്റെ ചെലവ്, വായ്പാ ചെലവ് എന്നിവയാണ് മൈനര്‍മാരെ നഷ്ടത്തിലാക്കുന്ന ഘടകങ്ങള്‍. 2022 ല്‍ മാത്രം കോര്‍ സയന്റിഫിക്കിന്റെ ഓഹരി 98 ശതമാനം താഴ്ച വരിച്ചിരുന്നു.

വിപണി മൂല്യം 78 മില്യണ്‍ ഡോളറായി ചുരുങ്ങി. നേരത്തെ 7 ബില്യണ്‍ ഡോളറായിരുന്നു വിപണി മൂല്യം. ഒരു ബിടിസി (ബിറ്റ്‌കോയിന്‍) മൈനറായിരുന്നു കോര്‍ സയന്റിഫിക്
ബിറ്റ്‌കോയിന്‍ വില പകുതിയായി ചുരുങ്ങിയതാണ് മൈനിംഗ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്.

ഇതോടെ മൈനര്‍മാര്‍ക്ക് ലഭിക്കുന്ന തുകയും പകുതിയായി. അതുകൊണ്ടുതന്നെ കൂടുതല്‍ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുമെന്ന് ക്രിപ്‌റ്റോ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം മുഡ്രെക്‌സ് സിഇഒ എദുല്‍ പട്ടേല്‍ ബിസിനസ് സ്റ്റാന്റേര്‍ഡിനോട് പറഞ്ഞു.

യു.എസ് ആസ്ഥാനമായ കോര്‍ സയന്റിഫിക് പാപ്പരായ വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. കമ്പനി പാപ്പരത്വ സംരക്ഷത്തിനായി അപേക്ഷിച്ചിട്ടുണ്ട്.

പ്രമുഖ പൊതു ക്രിപ്റ്റോമൈനിംഗ് സ്ഥാപനമാണ് കോര്‍ സയന്റിഫിക്.

X
Top