ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

കയറ്റുമതി മേഖലയുടെ വളർച്ചയ്ക്ക് സമഗ്ര നയമൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയുടെ സമഗ്ര വളർച്ച ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ പുതിയ നയരേഖ തയ്യാറാക്കുന്നു. കേരളത്തിലെ വ്യവസായ സാധ്യതകൾ പൂർണമായും മുതലെടുത്ത് ആഗോള വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കയറ്റുമതി സ്ഥാപനങ്ങളെ സജ്ജരാക്കുന്ന പുതിയ കരടു നയം സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ പുറത്തിറക്കി.

കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങൾക്ക് മികച്ച ആനുകൂല്യങ്ങളും വ്യവസായ അന്തരീക്ഷവും ഒരുക്കി വൻ വളർച്ചയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കരടുനയം ലക്ഷ്യമിടുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക, ഹോർട്ടികൾച്ചർ, കൊഞ്ചും മറ്റു സമുദ്രോത്പന്നങ്ങളും, എൻജിനീയറിംഗ് ഉത്പന്നങ്ങൾ തുടങ്ങി ഐ.ടി, ആയുർവേദ, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക് വരെ ഉൗന്നൽ നൽകി വൻനേട്ടമുണ്ടാക്കാനാണ് ശ്രമം.

സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള വ്യക്തമായ നയരേഖയുടെ അഭാവം കയറ്റുമതി മേഖലയു‌ടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് പുതിയ നീക്കം.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതിയിൽ കേരളം പതിനാറാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

ആഗോള രംഗത്തെ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് മറ്റു സംസ്ഥാനങ്ങൾ മികച്ച വളർച്ച നേടുമ്പോഴും കേരളത്തിന് കാര്യമായ നോമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

അടുത്ത വർഷം ഏപ്രിൽ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

X
Top