കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

അമേരിക്കന്‍ കമ്പനികളുടെ മുന്‍ഗണന നിക്ഷേപ സ്ഥാനങ്ങളില്‍ ചൈനയില്ല: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനികളുടെ ചൈന നിക്ഷേപത്തെ സംഘര്‍ഷങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍. വ്യാപാരയുദ്ധവും മറ്റ് അഭിപ്രായവ്യത്യാസങ്ങളും ബിസിനസിന് വെല്ലുവിളി ഉയര്‍ത്തുന്നു, അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ ചൈന (ആംചാം ചൈന) പ്രസിഡന്റ് മൈക്കല്‍ ഹാര്‍ട്ട് പറഞ്ഞു. ആംചാം ചൈനയുടെ 900-ലധികം അംഗങ്ങളില്‍ ഭൂരിഭാഗവും ചൈനയെ ഒരു മുന്‍നിര നിക്ഷേപ സ്ഥാനമായി കണക്കാക്കുന്നില്ല.

‘ഉഭയകക്ഷി ബന്ധങ്ങളിലെ അനിശ്ചിതത്വം’ വെല്ലുവിളിയാണെന്ന് 66 ശതമാനം അംഗങ്ങളും കരുതുന്നു. ചൈന വിദേശ കമ്പനികളെ സ്വാഗതം ചെയ്യുന്നില്ലെന്ന് കരുതുന്ന കമ്പനികള്‍ 49 ശതമാനമാണ്. 2020 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 690.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ചൈനയില്‍ നിന്നുള്ള യുഎസ് ഇറക്കുമതിയുടെ 66.4 ശതമാനവും യുഎസില്‍ നിന്നുള്ള ചൈനീസ് ഇറക്കുമതിയുടെ 58.3 ശതമാനവും താരിഫുകള്‍ക്ക് വിധേയമാണ്. താരിഫില്‍ കുറവ് വരുത്താന്‍ ഇരു രാജ്യങ്ങളും തയ്യാറുമല്ല. കൂടാതെ യുഎസ് കമ്പനികള്‍ , തങ്ങളുടെ വിതരണ ശൃംഖല ചൈനയ്ക്ക് പുറത്തേയ്ക്ക് മാറ്റാന്‍ നോക്കുന്നു.

അതേസമയം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും ഭീമാകാരമായ ചൈനീസ് ഉപഭോക്തൃ വിപണിയും ഇപ്പോഴും യുഎസ് സ്ഥാപനങ്ങളെ പ്രലോഭിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. നൈക്ക, ഇന്റല്‍, ഫൈസര്‍, കൊക്കകോള തുടങ്ങിയ വന്‍ യുഎസ്‌ കമ്പനികള്‍ ആംചാം ചൈനയില്‍ അംഗങ്ങളാണ്.

X
Top