ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

ടെലികോം കമ്പനികള്‍ക്ക് 4.17 ലക്ഷം കോടിയുടെ കടമെന്ന് കേന്ദ്രം

ഡെല്‍ഹി: 5ജി സേവനം ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടുക്കുന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കും ചേര്‍ത്ത് 4.17 ലക്ഷം കോടി രൂപയുടെ കടമുണ്ടെന്ന് കേന്ദ്ര ടെലികോം വകുപ്പ് സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍ ലോക്സഭയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന റിലയന്‍സ് ജിയോയ്ക്ക് മാത്രമാണ് കടത്തിന്റെ അളവില്‍ കുറവുള്ളത്.രാജ്യത്തെ ആറ് ടെലികോം കമ്പനികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കടം 4.17 ലക്ഷം കോടി രൂപയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നികുതി ഭാരം കാരണം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ടെലികോം കമ്പനികള്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ കടം വോഡഫോണ്‍ ഐഡിയയ്ക്കാണ്. 1,91,073.9 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയയുടെ കടം.

റിലയന്‍സ് ജിയോയ്ക്ക് 42,486 കോടി രൂപയും, ഭാരതി എയര്‍ടെല്ലിന് 1,03,408.1 കോടി രൂപയും, ബിഎസ്എന്‍എല്ലിന് 40,400.13 കോടി രൂപയും കടമുണ്ട്.

X
Top