ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞുരാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി

ബിഎസ്‌ഇ നിഫ്‌റ്റിയിലേക്ക്‌; വിപ്രോ പുറത്താകും

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി 50 സൂചികയില്‍ വിപ്രോയ്‌ക്ക്‌ പകരം ബിഎസ്‌ഇ ഇടംപിടിക്കും. സെപ്‌റ്റംബറില്‍ സൂചിക അഴിച്ചുപണിയുമ്പോഴാണ്‌ ഈ മാറ്റം നിലവില്‍ വരുന്നത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിഎസ്‌ഇയുടെ ഓഹരി വില 63 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇതിനെ തുടര്‍ന്ന്‌ ബിഎസ്‌ഇയുടെ വിപണിമൂല്യത്തിലുണ്ടായ ഗണ്യമായ വര്‍ധന നിഫ്‌റ്റി സൂചികയിലേക്കുള്ള പ്രവേശനത്തിന്‌ വഴിയൊരുക്കി.

അതേ സമയം വിപ്രോയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനം ഇടിഞ്ഞു. ഐടി ഓഹരികളിലുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദമാണ്‌ വിപ്രോയെ ബാധിച്ചത്‌. 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയോട്‌ അടുത്തായാണ്‌ വിപ്രോ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

നിഫ്‌റ്റി 100 സൂചികയില്‍ ബിഎസ്‌ഇ, ഹിറ്റാച്ചി എനര്‍ജി ഇന്ത്യ, പോളികാബ്‌ ഇന്ത്യ, വൊഡാഫോണ്‍ ഇന്ത്യ, ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ (ബിഎച്ച്‌ഇഎല്‍) എന്നീ ഓഹരികള്‍ ഇടം പിടിക്കും.

പകരം മാക്രോ ടെക്‌ ഡെവലപ്പേഴ്‌സ്‌, ശ്രീ സിമന്റ്‌, ഇന്ത്യന്‍ ഹോട്ടല്‍സ്‌, ആര്‍ഇസി, സൈഡസ്‌ ലൈഫ്‌ സയന്‍സസ്‌ എന്നിവ നിഫ്‌റ്റി 100 സൂചികയില്‍ നിന്ന്‌ പുറത്താകും.

X
Top