എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

നിക്ഷേപ ചെലവ് വര്‍ദ്ധിച്ചു, ബാങ്ക് മാര്‍ജിനുകളില്‍ ഇടിവ്

മുംബൈ: തുടര്ച്ചയായ നാല് പാദങ്ങളിലെ വര്ദ്ധനവിന് ശേഷം ബാങ്ക് മാര്ജിന് കുറഞ്ഞു.അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) ശരാശരി 10-30 ബേസിസ് പോയിന്റാണിടിഞ്ഞത്.2023 മാര്‍ച്ച്-ജൂണ്‍ പാദത്തിലെ കണക്കാണിത്.

ഇതുവരെ ഫലം പുറത്തുവിട്ട 21 ബാങ്കുകളില്‍ ഏഴെണ്ണത്തിന് മാത്രമാണ് മാര്‍ജിന്‍ നിലനിര്‍ത്താനോ മെച്ചപ്പെടുത്താനോ കഴിഞ്ഞത്. നടപ്പ് വര്‍ഷത്തില്‍ മാര്‍ജിന്‍ കൂടുതല്‍ മയപ്പെടുമെന്ന് ബാങ്കര്‍മാരും വിശകലന വിദഗ്ധരും പറയുന്നു. എന്നിരുന്നാലും, കുത്തനെയുള്ള ഇടിവിന് സാധ്യതയില്ല.

മിച്ച നിക്ഷേപമാണ് കാരണം.പല ബാങ്കുകള്‍ക്കും പ്രത്യേകിച്ച് വലിയ ബാങ്കുകള്‍ക്ക്, നിക്ഷേപ നിരക്ക് വര്‍ദ്ധിപ്പിക്കാതെ വായ്പാ വളര്‍ച്ച നേടാനാകും. അതേസമയം ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ വന്‍കിട സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ജിനുകളില്‍ മികച്ച നിയന്ത്രണം ഉണ്ടായിരിക്കും.

മാത്രമല്ല, ബാങ്കുകളുടെ ലാഭക്ഷമതയ്ക്ക് പരിക്കേല്‍ക്കില്ല. ശക്തമായ വായ്പ വളര്‍ച്ചയും കുറഞ്ഞ വ്യവസ്ഥകളുമാണ് കാരണം.

X
Top