വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

50 ഇനം മുളകളുമായി ബാബൂ തോട്ടം, ബാംബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനത്ത് തുടരുന്ന ബാബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും. ഫെസ്റ്റ് കാണാനെത്തുന്നവരെ വരവേല്‍ക്കുന്നത് മുള ചെടിയിന കൂട്ടങ്ങളാണ്. വേദിക്ക് മുന്‍പില്‍ തന്നെയാണ് മുള ചെടിയിനങ്ങള്‍ വില്പനക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഓക്സിജന്‍ ഇത്ര അധികമായി വിട്ടു നല്‍കുന്ന മുളയിനങ്ങളെ വാങ്ങാനെത്തുന്നവരും നിരവധി. 50 മുള ഇനങ്ങള്‍ ചെടിത്തോട്ടത്തിലുണ്ട്. പെന്‍സില്‍ മുള, ഇല്ലി, ബുഷ് ബാംബൂ, വെള്ളയില, ചെമ്പ് മുള, ബുദ്ധ ബാംബൂ, ആന മുള, ക്രീപ്പര്‍ മുള, കറുത്ത മുള, ഈറ്റ, ചൈനീസ് ബാംബൂ, ഉയി, ഗോള്‍ഡന്‍ ബാംബൂ, വാട്ടര്‍ ബാംബൂ തുടങ്ങിയവ ഇതിലുള്‍പ്പെടും.

ഏറ്റവും അധികം ആവശ്യക്കാര്‍ ഗോള്‍ഡന്‍ ബാംബൂവിനാണെന്ന് സ്റ്റോള്‍ ഉടമകള്‍  പറയുന്നു. ഹരിത സ്വര്‍ണം എന്നറിയപ്പെടുന്ന മുളകളുടെ ചരിത്രവും ഇന വൈവിധ്യങ്ങളും ഇവിടെ നിന്നറിയാം. ചെലവ് കുറഞ്ഞ, പരിചരണം തീരെ കുറവ് ആവശ്യമുള്ള ഉത്തമ കാര്‍ഷിക വിളയായ മുള വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരുണ്ട്. കെട്ടിട നിര്‍മാണം, വീട്ടു സാമാഗ്രികള്‍, അലങ്കാര വസ്തുക്കളുടെ നിര്‍മാണം, ആഭരണ- കളിപ്പാട്ട നിര്‍മാണം, മണ്ണൊലിപ്പ് തടയാനും തീര സംരക്ഷണത്തിനും, ഭക്ഷ്യോത്പന്ന നിര്‍മാണം തുടങ്ങിയവയ്‌ക്കെല്ലാം മുളകള്‍ ഉപയോഗിക്കുന്നുണ്ട്.

മുളയരി ഉത്പന്നങ്ങളുടെ വിഭവങ്ങളും ഫെസ്റ്റില്‍ ലഭ്യമാണ്. ഒപ്പം കാട്ടു തേന്‍, നാടന്‍ തേന്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായവയും മറയൂര്‍ ശര്‍ക്കര ഉള്‍പ്പെടെയുള്ളവയും രക്തചന്ദനം തുടങ്ങിയ ചന്ദന പൊടികളും ഫെസ്റ്റില്‍ കിട്ടും. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 22-ാമത് കേരള ബാംബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും. സന്ദര്‍ശകരുടെ തിരക്കും ആവശ്യവും പരിഗണിച്ച്  അവസാന ദിവസം സന്ദര്‍ശന സമയക്രമത്തില്‍ മാറ്റം വരുത്തി. സമാപന ദിവസമായ ഇന്ന് രാവിലെ 10.30 മുതല്‍ രാത്രി 9.00 വരെയാണ് പുതുക്കിയ സമയ ക്രമം. ദിവസം വൈകുന്നേരം 6:30 മുതല്‍ രാത്രി 8: 00 മണി വരെ കാസര്‍ഗോഡ് ജില്ലയിലെ പരമ്പരാഗത കലാരൂപമായ കൊറഗ് നൃത്ത പരിപാടി അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

X
Top