ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

അറ്റാദായം 42% ഉയര്‍ത്തി ബജാജ് ഫിന്‍സര്‍വ്

ന്യൂഡല്‍ഹി: മൂന്നാം പാദഫലം പ്രഖ്യാപിച്ചിരിക്കയാണ് ബജാജ് ഫിന്‍സര്‍വ്. ഏകീകൃത അറ്റാദായം 1782.02 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41.90 ശതമാനം അധികമാണിത്.

വരുമാനം 23.70 ശതമാനം വര്‍ധിപ്പിച്ച് 21755.15 കോടി രൂപയാക്കാനും സാധിച്ചു. ലെന്‍ഡിംഗ്, ഇന്‍ഷുറന്‍സ് ബിസിനസുകള്‍ ഉള്‍പ്പെടെ ബജാജ് ബ്രാന്‍ഡിന് കീഴിലുള്ള ബിസിനസുകളുടെ ഹോള്‍ഡിംഗ് കമ്പനി കൂടിയാണ് ബജാജ് ഫിന്‍സര്‍വ്. ഇതില്‍ ബജാജ് ഫിനാന്‍സ് ഇതിനകം മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്

ഗ്രോസ് റൈറ്റ് പ്രീമിയം 29 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച് 3,821 കോടി രൂപയാക്കി. അറ്റാദായ പ്രീമിയം 2086 കോടി രൂപയാണ്. പ്രതിവര്‍ഷവര്‍ധന 8 ശതമാനം.അതേസയം നികുതിക്ക് ശേഷമുള്ള ലാഭം 278 കോടി രൂപയായി കുറഞ്ഞു. 2222 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 304 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു.

ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്

ബിസിനനസ് പ്രീമിയം 2,289 കോടി രൂപയില്‍ നിന്ന് 2,377 കോടി രൂപയായി വളര്‍ന്നു. മൊത്തം റിട്ടണ്‍ പ്രീമിയം 4,079 കോടി രൂപയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 4,504 കോടി രൂപയായി. നികുതി കഴിച്ചുള്ള ലാഭം 81 കോടി രൂപയായി. മുന്‍വര്‍ഷത്തെ 88 കോടി രൂപയില്‍ നിന്നും താഴ്ച. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 8 ശതമാനം ഉയര്‍ന്ന് 89466.

X
Top