നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

52 ആഴ്ച ഉയരം കൈവരിച്ച് അശോക് ലെയ്‌ലാന്റ് ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ജെഫറീസ്

മുംബൈ: വിപണി ഇടിവ് നേരിടുമ്പോഴും 52 ആഴ്ച ഉയരമായ 170.15 രൂപ രേഖപ്പെടുത്തിയിരിക്കയാണ് അശോക് ലെയ്‌ലാന്റ് ഓഹരി. വളര്‍ച്ച പ്രതീക്ഷയാണ് ഓഹരിയെ ഉയര്‍ത്തുന്നത്. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എംഎച്ച്‌സിവി) വിഭാഗത്തില്‍ 35 ശതമാനം വിപണി വിഹിതം, ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ 25 ശതമാനം വിപണി വിഹിതം എന്നിങ്ങനെ ലക്ഷ്യം അവതരിപ്പിക്കാന്‍ ജൂണ്‍ 15 ന് നടന്ന നിക്ഷേപക ദിന പരിപാടിയില്‍, കമ്പനി തയ്യാറായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനം രേഖപ്പെടുത്തിയ എബിറ്റ മാര്‍ജിന്‍ വര്‍ധിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. ഇതിനുപുറമെ, കയറ്റുമതി, പ്രതിരോധ കാല്‍പ്പാടുകള്‍ വിപുലീകരിക്കാനും ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഇതര പവര്‍ട്രെയിനുകളും നിര്‍മ്മിക്കാനും പദ്ധതിയിടുന്നു.കമ്പനിയുടെ വിപുലമായ വളര്‍ച്ചാ പദ്ധതികള്‍ക്ക് ആഗോള ഗവേഷണ, ബ്രോക്കിംഗ് സ്ഥാപനം ജെഫറീസില്‍ നിന്ന് പ്രശംസ ലഭിച്ചു.

ട്രക്കുകളുടെ ശക്തമായ ഡിമാന്‍ഡ്, മാര്‍ജിന്‍ മെച്ചപ്പെടുത്തല്‍, വിപണി ഓഹരി വീണ്ടെടുക്കല്‍ എന്നിവ പ്രധാന ഉത്തേജകങ്ങളായി ബ്രോക്കറേജ് സ്ഥാപനം കാണുന്നു.വാങ്ങല്‍ നിര്‍ദ്ദേശമാണ് ജെഫറീസ് ഓഹരിയ്ക്ക് നല്‍കുന്നത്. ലക്ഷ്യവില 195 രൂപ.

2.16 ശതമാനം ഉയര്‍ന്ന് 167.95 രൂപയിലായിരുന്നു തിങ്കളാഴ്ച കമ്പനി ഓഹരിയുടെ ക്ലോസിംഗ്.

X
Top