വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

റദ്ദാക്കിയ 2000 രൂപാ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തി

മുംബൈ: റദ്ദാക്കിയ 2000 രൂപാ നോട്ടുകളില്‍ 97.92 ശതമാനവും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 7409 കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളുടെ കൈയ്യിലാണെന്നും അവര്‍ വ്യക്തമാക്കി.
2023 മേയ് 19നാണ് 2000 രൂപാ നോട്ടുകള്‍ റദ്ദാക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചത്. 2023 മേയ് 19 വരെ വിനിമയത്തിലിരുന്ന 2000 രൂപാ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. 2023 ജൂലൈ 31 ആയപ്പോഴേക്കും ഇത് 7409 കോടി രൂപയായി കുറഞ്ഞു.
2023 ഒക്ടോബര്‍ വരെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും സംവിധാനമൊരുക്കിയിരുന്നു. 2023 ഒക്ടോബര്‍ ഒന്‍പത് മുതല്‍ ആര്‍ബിഐ ഇഷ്യു ഓഫീസുകളില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാനും പകരം അവരുടെ അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപാ നോട്ടുകള്‍ ഇന്ത്യ പോസ്റ്റ് വഴി ഏതെങ്കിലും ആര്‍ബിഐ ഇഷ്യു ഓഫീസിലേക്ക് അയക്കാവുന്നതാണ്. ആ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പാറ്റ്‌ന, തിരുവനന്തപുരം എന്നിവടങ്ങളിലെ ആര്‍ബിഐ ഓഫീസുകളില്‍ നിന്ന് നോട്ട് മാറ്റിയെടുക്കാവുന്നതാണ്.
2016 നവംബറിലാണ് 2000 രൂപാ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. അന്ന് വിനിയമത്തിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ റദ്ദാക്കി പിന്നാലെയായിരുന്നു 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയത്.

X
Top