എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

18 വര്‍ഷത്തില്‍ 5 തവണ ബോണസ് ഓഹരികള്‍ വിതരണം ചെയ്ത ഐടി ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരികള്‍ മുഖേന നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഐടി കമ്പനിയാണ് വിപ്രോ. 2004 തൊട്ട് 5 തവണയാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കിയത്. 1:3 അനുപാതത്തില്‍ 2019 ല്‍ വിതരണം ചെയ്തതായിരുന്നു അവസാനത്തേത്.

അതിന് മുന്‍പ് ജൂണ്‍ 2017 ല്‍ 1:1,ജൂണ്‍ 2010 ല്‍ 2:3 , ഓഗസ്റ്റ് 2005 ല്‍ 1:1, ജൂണ്‍ 2004 ല്‍ 2:1 അനുപാതങ്ങളില്‍ കമ്പനി ബോണസ് ഓഹരികള്‍ നല്‍കി. അതേസമയം 2022 പിറന്നശേഷം വില്‍പന സമ്മര്‍ദ്ദത്തിലാണ് ഓഹരി.ഈ വര്‍ഷം ഇതുവരെ 28 ശതമാനം തിരുത്തല്‍ വരുത്തി.

രാജ്യത്തെ പ്രമുഖ ടെക്‌നോളജി സര്‍വീസ് കമ്പനിയായ വിപ്രോ ജൂണിലവസാനിച്ച പാദത്തില്‍ 2563 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുന്‍പാദത്തേക്കാള്‍ 20.7 ശതമാനം കുറവാണിത്. എന്നാല്‍ വാര്‍ഷിക വരുമാനം 19 ശതമാനം വര്‍ധിച്ച് 21,529 കോടി രൂപയായി.

X
Top