പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഡിജി ഡോര്‍ പിന്‍ വരുന്നതോടെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിടിവീഴും

തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് ഡിജിറ്റല്‍ നമ്പർ നല്‍കുന്ന ഡിജി ഡോർ പിൻ വരുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ക്കെല്ലാം പിടിവീഴും. കെട്ടിടം ഉടമയുടെ വിവരങ്ങളും കെട്ടിടത്തിന്റെ ലൊക്കേഷനും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ നമ്പർ നല്‍കുന്ന സംവിധാനമാണ് ഡിജി ഡോർ പിൻ. ഇത് സ്ഥിരം നമ്പറായിരിക്കും.

വീടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരുലക്ഷത്തോളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ഡിജി ഡോർ പിൻനമ്പറിടാൻ ഓരോവീടും ജിയോടാഗ് ചെയ്യുമ്ബോള്‍ അനധികൃതകെട്ടിടങ്ങളെ കണ്ടെത്തും.

ഇവ നിയമപരമാക്കുന്നതോടെ നികുതിയിനത്തില്‍ വൻതുക തദ്ദേശവകുപ്പിന് കിട്ടും, കേരളത്തിലെ ആകെ കെട്ടിടങ്ങളുടെ കൃത്ത്യ എണ്ണവും കണ്ടെത്താനാകും.

സംസ്ഥാനത്താകെ 1.56 കോടി അംഗീകൃത കെട്ടിടങ്ങളാണുള്ളത്. വീടുകളും ഫ്ളാറ്റുകളും ഉള്‍പ്പെടെയാണിത്. ഇവയ്ക്കെല്ലാം പുതിയ നമ്പർ നല്‍കും. ഫ്ലാറ്റുകളില്‍ നമ്പറിടുമ്ബോള്‍ ഓരോ താമസക്കാരനെയും ഓരോ ഉടമയായി കണക്കാക്കുമെന്നതിനാല്‍ ആകെ കെട്ടിടങ്ങള്‍ 1.56 കോടിയില്‍നിന്ന് വീണ്ടുംകൂടും.

സർക്കാർ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ അംഗീകൃത കെട്ടിടങ്ങള്‍ – 1.56 കോടി. നഗരങ്ങളില്‍: ആകെ – 45.82 ലക്ഷം, വാസസ്ഥലങ്ങള്‍ – 32.76 ലക്ഷം, മറ്റുള്ളവ – 13.06 ലക്ഷം. ഗ്രാമങ്ങളില്‍: ആകെ – 1.10 കോടി, വാസസ്ഥലങ്ങള്‍ – 86.85 ലക്ഷം, മറ്റുള്ളവ – 23.56 ലക്ഷം.

X
Top