ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ബോഷ് വേൾപൂൾ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്

ർമ്മൻ എഞ്ചിനീയറിംഗ് ഗ്രൂപ്പായ ബോഷ് യുഎസിലെ വേൾപൂൾ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 480 കോടി ഡോളർ വിപണി മൂല്യമുള്ള കമ്പനിയാണ് വേൾപൂൾ കോർപ്പറേഷൻ.

ഏറ്റെടുക്കൽ പൂർണമായാൽ ഗൃഹോപകരണ വിപണിയിൽ മുന്നേറ്റം നടത്താൻ ബോഷിനാകും. ഏഷ്യൻ എതിരാളികളിൽ നിന്ന് ഇപ്പോൾ കടുത്ത മത്സരം നേരിടുകയാണ് ബോഷ്.

ഈ വർഷമാദ്യം, വേൾപൂൾ ഇന്ത്യയിലെ സ്ഥാപനത്തിലെ 24 ശതമാനം ഓഹരികൾ വിറ്റഴിച്ചിരുന്നു. 46.8 കോടി ഡോളറിന് ആയിരുന്നു വിറ്റഴിക്കൽ. മൗറീഷ്യസ് കമ്പനി വഴിയായിരുന്നു ഓഹരി വിൽപ്പന. കമ്പനിയിലെ ഓഹരി പങ്കാളിത്തം 75 ശതമാനത്തി ൽ നിന്ന് 51 ശതമാനം ആയി ആണ് വേൾപൂൾ കുറച്ചത്.

എസ്ബിഐ മ്യൂച്വൽ ഫണ്ട്, സൊസൈറ്റി ജനറൽ, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കും നിക്ഷേപമുള്ള ഓഹരിയാണിത്.

വേൾപൂൾ ഇന്ത്യ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 35.43 ശതമാനം ഉയർന്നു. കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ 53.46 ശതമാനമാണ് ഓഹരികളിലെ മുന്നേറ്റം. ഒരു വർഷ കാലയളവിൽ 42.42 ശതമാനം ആണ് ഓഹരി വില ഉയർന്നത്.

അതേസമയം നിഫ്റ്റി ഒരു മാസത്തിനിടെ 3.85 ശതമാനവും ആറ് മാസത്തിൽ 9.98 ശതമാനവുമാണ് നേട്ടം നൽകിയത്. ഒരു വർഷ കാലയളവിലെ മുന്നേറ്റം 26.56 ശതമാനമാണ്.

X
Top