ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നുഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈനഎൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ധനച്ചെലവ് കുത്തനെ കൂടുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത

വെറ്ററിനറി സർവകലാശാലയും സെഡാറും ധാരണയിൽ

തൃശൂർ: മൃഗ പരിപാലനം, മാംസ സംസ്കരണം എന്നീ മേഖലകളിൽ സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെറ്ററിനറി സർവകലാശാലയും ഇസാഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ സെഡാർ ഇന്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡും ധാരണയിലെത്തി. പ്രാദേശിക കർഷകർക്ക് ആവശ്യമായ പിന്തുണ നൽകി വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മീറ്റ് പ്രോസസിംഗ് മേഖലയിലെ സാങ്കേതിക പിന്തുണ, പ്രാദേശിക സംരംഭകരേയും ഉൽപാദകരെയും സംയോജിപ്പിച്ച് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം, മൃഗ സംരക്ഷണ മേഖലയിൽ ജീവനോപാധികൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ, സെഡാറിലും വെറ്ററിനറി സർവകലാശാല കാംപസുകളിലും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സൗകര്യം, ടെക്നോളജി ഷെയറിംഗ്, പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, സുസ്ഥിര കാർഷിക- മൃഗ സംരക്ഷണ മാതൃകകൾ എന്നിവ പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ സെഡാർ ഇൻ്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അലോക് തോമസ് പോൾ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുധീർ ബാബു എന്നിവർ ഒപ്പുവെച്ചു. ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്, സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, ഇസാഫ് ഗ്രൂപ്പ് സഹ സ്ഥാപക മെറീന പോൾ, ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, മീറ്റ് ടെക്നോളജി യൂണിറ്റ് മേധാവി ഡോ. വി എൻ വാസുദേവൻ എന്നിവർ പങ്കെടുത്തു.

X
Top