ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

ഓണത്തിന് മുമ്പേ കുതിച്ചുയർന്ന് പച്ചക്കറി വില

കോഴിക്കോട്: ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുമ്പേ കുതിച്ചുയർന്ന് പച്ചക്കറി വില. സംസ്ഥാനത്ത് ഉൽപാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്ന സാഹചര്യത്തിൽ വില ഇനിയും കൂടാനാണ് സാധ്യത. തമിഴ്നാട്ടിലും കർണാടകയിലും കനത്ത മഴയിലുണ്ടായ വിളനാശമാണ് വിലക്കയറ്റത്തിന് കാരണം.

ആഭ്യന്തര വിപണിയില്‍ പച്ചക്കറി ഉൽപാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയല്‍ സംസ്ഥാനങ്ങളെയാണ്. 18 രൂപ വരെയെത്തിയ തക്കാളിക്ക് മൊത്തവില 35 രൂപയാണ്.

ചില്ലറ വിൽപന 45 രൂപവരെയായി. ഉള്ളിക്ക് മൊത്തവില 22, കിഴങ്ങിന് 25 രൂപയുമായി. വെളുത്തുള്ളിക്ക് 80 മുതൽ 100 വരെയെത്തി. ഊട്ടി കാരറ്റിന് 60 രൂപയായി മൊത്ത വില.

വെണ്ടക്ക് 45 രൂപയാണ്. പയറിന് 55 രൂപയും കൈപ്പക്ക് 50 രൂപയുമാണ് ശനിയാഴ്ചത്തെ മൊത്തവില.

ഒരുമാസം മുമ്പ് കിലോക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 40 വരെയെത്തി. കാബേജും മത്തനും വിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 രൂപയിലെത്തി. ചേനക്ക് മൊത്ത വില 50 രൂപയാണ്. മുരിങ്ങക്കായക്ക് മൊത്തവില 20 രൂപയുമായി.

X
Top