പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ബാൽകോയ്ക്ക് 84 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചു

ന്യൂ ഡൽഹി : വേദാന്തയുടെ അനുബന്ധ സ്ഥാപനമായ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിന് (ബാൽക്കോ) ചരക്ക് സേവന നികുതി (ജിഎസ്ടി) 84 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട് .

മൊത്തം ജിഎസ്ടി ഡിമാൻഡ് 84കോടി രൂപയ്ക്കാണ് നൽകിയിരിക്കുന്നത്, ഈ തുകയുടെ 10 ശതമാനം പിഴയും ബാധകമായ പലിശയും സഹിതം അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2001-ൽ കേന്ദ്ര ഖനി മന്ത്രാലയം അതിന്റെ 51 ശതമാനം ഓഹരികൾ ഇറക്കിയപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്ന ബാൽകോ വേദാന്ത ഏറ്റെടുത്തു.

ബാൽകോയുടെ പ്രധാന പ്രവർത്തനങ്ങൾ ഛത്തീസ്ഗഡിലെ കോർബയെ കേന്ദ്രീകരിച്ചാണ്. കവർധയിലും മെയിൻപട്ടിലും സ്ഥിതി ചെയ്യുന്ന കമ്പനിയുടെ കീഴിലുള്ള ഖനികൾ ഉയർന്ന ഗ്രേഡ് ബോക്‌സൈറ്റ് വിതരണം ചെയ്യുന്നു.

2023 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 42 കോടി രൂപയിലെത്തി, ഇത് മുൻവർഷത്തെ 2,736 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. മൊത്തം സമഗ്ര വരുമാനം 2022ലെ 2,720 കോടി രൂപയിൽ നിന്ന് 75 കോടി രൂപയായി.

X
Top