പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

യുഎസിന്റെ പകരച്ചുങ്കം: ചൈനീസ് ഇറക്കുമതി പ്രതിരോധിക്കാൻ സമിതിയെവച്ച് കേന്ദ്രം

ന്യൂഡൽഹി: യുഎസിന്റെ ഉയർന്ന തീരുവയെത്തുടർന്ന് ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടാൻ സാധ്യത.

ഇത് കണക്കിലെടുത്ത് സ്ഥിതി വിലയിരുത്താൻ കേന്ദ്രസർക്കാർ ഇന്റർ–മിനിസ്റ്റീരിയൽ സമിതിയെ നിയോഗിച്ചു.

ചൈന (34%), വിയറ്റ്നാം (46%), തായ്‌ലൻഡ് (36%), ഇന്തൊനീഷ്യ (32%) തുടങ്ങിയ രാജ്യങ്ങൾക്കുമേൽ യുഎസ് വമ്പൻ തീരുവയാണ് ചുമത്തിയത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, കെമിക്കലുകൾ, സ്റ്റീൽ അടക്കമുള്ളവ വൻതോതിൽ ഇന്ത്യയിലേക്കെത്താം.

അനിയന്ത്രിതമായ ഇറക്കുമതി ഇന്ത്യയിലെ ആഭ്യന്തര വ്യവസായങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ജൂൺ–ജൂലൈ സമയത്തായിരിക്കും ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുക.

കേന്ദ്ര വാണിജ്യ വകുപ്പിനു പുറമേ റവന്യു വകുപ്പ്, ഡിപ്പാർട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് എന്നിവയിലെ പ്രതിനിധികളും സമിതിയിലുണ്ട്. വൻതോതിൽ ഇറക്കുമതിക്ക് സാധ്യത കണ്ടാൽ ഇവ നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കേണ്ടി വരാം.

X
Top