2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ലിസ്റ്റ് ചെയ്താല്‍ മള്‍ട്ടിബാഗര്‍ നേട്ടം കൊയ്തേയ്ക്കാവുന്ന ഓഹരി

മുംബൈ: ലിസ്റ്റുചെയ്യാത്ത എന്‍എസ്ഇക്ക് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) ഒരു മള്‍ട്ടിബാഗറാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് പ്രഭുദാസ് ലിലാദര്‍. കമ്പനിയുടെ ഐപിഒ അടുത്തവര്‍ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം. വരുമാനവും അറ്റാദായം 35 ശതമാനം സിഎജിആറില്‍ ഉയര്‍ത്താന്‍ എന്‍എസ്ഇയ്ക്ക് സാധിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയന്‍സ് റീട്ടെയില്‍, ടാറ്റ മോട്ടോഴ്സിന്റെ യൂണിറ്റായ ടാറ്റ ടെക്നോളജീസ് എന്നിവയ്ക്കൊപ്പം ലിസ്റ്റുചെയ്യാത്ത ഏറ്റവും പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് എന്‍എസ്ഇ. പ്രതിമാസ വിറ്റുവരവിന്റെ കാര്യത്തില്‍ മികച്ച 5 ഓഹരികളില്‍ ഒന്ന്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലാഭവിഹിതം ഇരട്ടിയാക്കി.

80 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതിന് ശേഷം എന്‍എസ്ഇ ഓഹരികള്‍ക്ക് വലിയ ഡിമാന്റുണ്ടായി. ഓഹരിയ്ക്കായുള്ള അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചു.നിലവില്‍ 3175-3300 വിലയിലാണ് കമ്പനി ഓഹരിയുള്ളത്.

ഈ വിലയില്‍ പിഇ റേഷ്യോ, ബിഎസ്ഇ ലിമിറ്റഡിനേക്കാള്‍ 22 മടങ്ങ് അധികമാണ്.

X
Top